ബിജെപി സർക്കാർ രൂപീകരിച്ചത് കേന്ദ്രഫണ്ട് സംരക്ഷിക്കാൻ: അനന്ത് കുമാർ ഹെഗ്ഡെ

12:19 AM Dec 03, 2019 | Deepika.com
ബംഗളൂരു-മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടി രൂപയുടെ കേന്ദ്രഫണ്ട് സംരക്ഷിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിക്കുന്നയാളാണ് കർണാടകയിൽനിന്നുള്ള ലോക്സഭാംഗമായ ഹെഗ്ഡെ. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിക്കുമെന്ന് അറിയിപ്പ് കിട്ടിയതിനെത്തുടർന്നാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായത്. ഇത് കേന്ദ്രഫണ്ട് സംരക്ഷിക്കാൻ ബിജെപി നടത്തിയ നാടകമായിരുന്നെന്നും ഉത്തരകന്നഡയിലെ യെല്ലാപൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെഗ്ഡെ പറഞ്ഞു.

നിങ്ങൾക്കെല്ലാം അറിയുന്നതുപോലെ മഹാരാഷ്‌ട്രയിൽ ഞങ്ങളുടെയാൾ 80 മണിക്കൂർ മാത്രം മുഖ്യമന്ത്രിയായി, പിന്നീട് രാജിവച്ചു. ഞങ്ങൾ എന്തിനാണ് ഇങ്ങനെ നാടകം കളിച്ചത്, ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയായി ഭരണം നടത്താൻ കഴിയില്ലെന്ന് അറിയില്ലേ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ 40,000 കോടി രൂപയിലധികം കേന്ദ്രഫണ്ട് ഉണ്ടായിരുന്നു. വികസനത്തിനായി വിനിയോഗിക്കേണ്ട ഈ തുക എൻസിപി, കോൺഗ്രസ്, ശിവസേന സഖ്യസർക്കാർ അധികാരത്തിലെത്തിയാൽ ദുരുപയോഗം ചെയ്യുമായിരുന്നു. ഇതു തടയാൻ ഫഡ്നാവിസ് മുഖ്യമന്ത്രിയായി. അധികാരമേറ്റ് 15 മണിക്കൂറിനുള്ളിൽ ഈ തുക സുരക്ഷിതമാക്കി- ഹെഗ്ഡെ തെരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു.

എന്നാൽ, ഹെഗ്ഡെയുടെ പ്രസ്താവന തള്ളി ഫഡ്നാവിസ് രംഗത്തെത്തി. ഹെഗ്ഡെയുടെ പരാമർശം അടിസ്ഥാനരഹിതമാണ്. കേന്ദ്രസർക്കാരിന്‍റെ ഒരു കന്പനിയാണ് മഹാരാഷ്‌‌ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. സ്ഥലമേറ്റെടുക്കൽ മാത്രമാണ് മഹാരാഷ്‌ട്ര സർക്കാർ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഒരു ഫണ്ടും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല, മഹാരാഷ്‌ട്ര സർക്കാർ തിരിച്ചടച്ചിട്ടുമില്ല- നാഗ്പുരിൽ മാധ്യമപ്രവർത്തകരോട് ഫഡ്നാവിസ് പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും ബിജെപിയും ക്രിമിനലാണെന്ന് ശിവസേനാ എംപി സഞ്ജയ് റൗത്ത് പറഞ്ഞു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിഷയത്തിൽ വൈകാതെ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.