പാറ്റ്ന: ബിഹാറിൽ ഓടുന്ന കാറിൽ ഭാര്യയെയും ഭാര്യാസഹോദരിയെയും വെടിവച്ചു കൊന്നശേഷം ജവാൻ ജീവനൊടുക്കി. വിഷ്ണു ശർമ(33), ഭാര്യ ദാമിനി(32), ദാമിനിയുടെ സഹോദരി ഖുശ്ബു(25) എന്നിവരാണു മരിച്ചത്.
കാറിൽ വിഷ്ണു ശർമയുടെ പത്തുവയസിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുന്ന വിഷ്ണു ശർമ അവധിക്കു നാട്ടിലെത്തിയതായിരുന്നു. അച്ഛന് രോഗമുണ്ടായിരുന്നുവെന്നും അതിനുള്ള ചികിത്സയ്ക്കാണു പാറ്റ്നയ്ക്കു വന്നതെന്നും കുട്ടികൾ പറഞ്ഞു. യാത്രയ്ക്കിടെ വഴക്കുണ്ടായതിനെത്തുടർന്ന് ശർമ ഭാര്യയെയും ഭാര്യാസഹോദരിയെയും വെടിവച്ചു കൊന്നശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു.
ഓടുന്ന കാറിൽ ഭാര്യയെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തി ജവാൻ ജീവനൊടുക്കി
12:14 AM Dec 02, 2019 | Deepika.com