ഹൈദരാബാദ്: തെലുങ്കാനയിൽ ഇരുപത്തിയഞ്ചുകാരിയായ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം തീ കൊളുത്തി കൊന്ന കേസിൽ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉത്തരവിട്ടു. നിഷ്ഠുര സംഭവത്തിൽ പ്രതികരിക്കാത്തതിൽ റാവുവിനെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
കേസിലെ നാലു പ്രതികളെും ചെർലപള്ളി സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലടച്ചു. ഇരുപതിനും ഇരുപത്തിനാലിനും ഇടയ്ക്ക് പ്രായമുള്ള ലോറി ജീവനക്കാരാണു പ്രതികൾ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളിൽനിന്ന് ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദർശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാർ തടഞ്ഞിരുന്നു .
വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി
12:14 AM Dec 02, 2019 | Deepika.com