നദികളിൽ പാതിയും വിഷവാഹിനികൾ

01:26 AM Nov 29, 2019 | Deepika.com
ന്യൂഡൽഹി: കേരളത്തിലെ 21 നദികൾ അതിമാരകമായ അപകടമാലിന്യങ്ങൾ വഹിച്ചൊഴുകുന്നവയാണെന്ന് കേന്ദ്രം. സംസ്ഥാനത്ത് ആകെ 44 നദികളാണുള്ളത്. അതിൽ 21 എണ്ണവും അപകടകരമായ വിധത്തിൽ മലിനീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നു കേന്ദ്ര ജലശക്തി മന്ത്രി രത്തൻ ലാൽ കട്ടാരിയ ഇന്നലെ ലോക്സഭയെ രേഖാമൂലം അറിയിച്ചു. ഇന്ത്യയിൽ ആകെ 351 നദികളാണ് അപകടകരമായ വിധത്തിൽ മാലിന്യം കലർന്നൊഴുകുന്നത്.

കാർഷിക മാലിന്യങ്ങളാണ് പ്രധാനമായും നദികളെ അപകടകരമാക്കുന്നത്. നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽനിന്നും ഒഴുക്കിവിടുന്ന മലിന ജലവും വ്യാവസായിക മാലിന്യങ്ങളും നദികളെ കൂടുതൽ അപകടകരമാകുന്നു. രാജ്യത്തെ 25 നദീതടങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. നദികളാണ് ഏറ്റവും സജീവമായ ജലസ്രോതസുകൾ. എന്നാൽ കാലാവസ്ഥാ വ്യതിയാനം നദികളുടെ സജീവതയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മഴലഭ്യത നീരൊഴുക്കിനെ സാരമായി ബാധിച്ചു എന്നായിരുന്നു മറുപടി. ഇതു സംബന്ധിച്ച് ടി.എൻ. പ്രതാപൻ എംപി ചോദിച്ച ചോദ്യങ്ങൾക്കു രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കേരളത്തിലേതടക്കം രാജ്യത്ത് മനുഷ്യനു മരണകാരണമാകും വിധത്തിൽ വിഷമയമായി ഒഴുകുന്ന നദികളെക്കുറിച്ചു വിശദീകരിച്ചത്.

മലിനീകരണം തടയുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനു കീഴിൽ നദീജലങ്ങളിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് പരിശോധിച്ചാണ് രാജ്യത്തെ 351 നദികൾ മലിനമാണെന്നു സ്ഥിരീകരിച്ചത്. നദികൾ മലിനപ്പെടുത്തുന്നവർക്കെതിരേ1986ലെ പരിസ്ഥിതി നിയമപ്രകാരവും, 1976 ലെ ജലമലിനീകരണ നിയന്ത്രണ നിയമ പ്രകാരവും കുറ്റം ചുമത്തുമെന്നും സർക്കാർ അറിയിച്ചു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുമായി സഹകരിച്ച് നദികളുടെ ഗുണനിലവാരം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
ദേശീയ ജല ഗുണനിലവാര നിരീക്ഷണ പദ്ധതിയുടെ ഭാഗമായി ഇതിനായി രാജ്യവ്യാപക ശൃംഖല തന്നെയുണ്ട്. ഓർഗാനിക് മലിനീകരണത്തിന്‍റെ സുപ്രധാന ഘടകമായ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് മേൽപ്പറഞ്ഞ 351 നദികളിൽ 321 എണ്ണത്തിലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. നദീസംരക്ഷണത്തിനായി നമാമി ഗംഗേ, ദേശീയ നദീ സംരക്ഷണ പദ്ധതി, അടൽ മിഷൻ ഫോർ റിജുവിനേഷൻ, അമൃത് പദ്ധതികൾ തുടങ്ങി നിരവധി സംരംഭങ്ങൾ നടപ്പാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കേരളത്തിലെ മലിനനദികൾ

പെരിയാർ, ഭാരതപ്പുഴ, കടന്പയാർ, കേച്ചേരി, പന്പ, മണിമല, കരമന, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവന്നൂർ, കവ്വായി, കുപ്പം, കുറ്റ്യാടി, മൊഗ്രാൽ, പെരുവന്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള.

സെബി മാത്യു