ലോക്സഭയിൽ കൈയാങ്കളി

12:49 AM Nov 26, 2019 | Deepika.com
ന്യൂഡൽഹി: ലോക്സഭയിൽ വനിതകൾക്കുനേരേ കൈയാങ്കളിയെന്നു പരാതി. വനിത എംപിമാർ അടക്കമുള്ള ജനപ്രതിനിധികളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നാണു പരാതി. വനിതാ അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കുനേരേ ബലപ്രയോഗം ഉണ്ടായതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്പീക്കറുടെ ഡയസിലേക്കു കയറിച്ചെന്നാണു ക്ഷോഭത്തോടെ പ്രതിഷേധം അറിയിച്ചത്. ചോദ്യോത്തര വേളയിൽ ചോദ്യം ചോദിക്കാനുള്ള അവസരം വേണ്ടെന്നു വച്ച് രാഹുൽ ഗാന്ധിയും തന്‍റെ പ്രതിഷേധം രേഖപ്പെടുത്തി.

പ്രകോപനം

ലോക്സഭയിൽ മഹാരാഷ്‌ട്ര വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതിനിടെ“മഹാരാഷ്‌ട്രയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു’’ എന്നെഴുതിയ കറുത്ത ബാനർ ഹൈബി ഈഡനും ടി.എൻ. പ്രതാപനും നടുത്തളത്തിൽ ഉയർത്തിയതാണ് സ്പീക്കർ ഓം ബിർളയെ പ്രകോപിപ്പിച്ചത്. ബാനർ താഴ്ത്താൻ ഒരു മിനിറ്റ് സമയം തരാമെന്നും ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പു നൽകി. ഇതു കണക്കിലെടുക്കാതെ എംപിമാർ ബാനറുമേന്തി പ്രതിഷേധം തുടർന്നു. അതോടെയാണ് എംപിമാരുടെ പേരെടുത്തുപറഞ്ഞ് താക്കീത് വന്നത്. “അവരെ പിടിച്ചു മാറ്റൂ’’ എന്ന സ്പീക്കറുടെ നിർദേശം കേട്ടതും മാർഷൽമാർ ചാടിയിറങ്ങിയതോടെ സഭാതലം ബലപ്രയോഗത്തിനു വേദിയാകുകയായിരുന്നു. പ്രതാപനെയും ഹൈബിയെയും ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റാൻ മാർഷൽമാർ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ എംപിമാരായ ജ്യോതി മണിക്കും രമ്യ ഹരിദാസിനും നേർക്കും ബലപ്രയോഗമുണ്ടായി. പ്രതിഷേധത്തിനിടെ ബെന്നി ബഹനാനു നേരേയും മാർഷൽമാരുടെ ബലപ്രയോഗമുണ്ടായി.

ബലപ്രയോഗം

പതിനഞ്ചോളം മാർഷൽമാരാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷ എംപിമാരെ നേരിടാൻ നടുത്തളത്തിൽ ഇറങ്ങിയത്. വനിതാ എംപിമാർക്കു നേരേയും ബലപ്രയോഗം നടന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുപിതയായി സ്പീക്കറുടെ ഡയസിലേക്ക് കയറിച്ചെന്നു. പിന്നീട് സോണിയയുടെ നേതൃത്വത്തിലാണു വനിത എംപിമാർ കൈയേറ്റത്തിനെതിരേ സ്പീക്കറുടെ ചേംബറിൽ ചെന്നു പരാതി നൽകിയത്. ബഹളത്തത്തുടർന്ന് ലോക്സഭ പിരിഞ്ഞശേഷം സഭ രണ്ടു വട്ടം ചേർന്നുപിരിഞ്ഞെങ്കിലും ഓം ബിർള പിന്നീട് സഭയിലെത്തിയില്ല. പതിനേഴാം ലോക്സഭ ആദ്യമായാണ് പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പിരിയുന്നത്. പ്രതിഷേധിച്ച എംപിമാർ മാപ്പു പറയാതിരുന്നതിൽ സ്പീക്കർ ഓം ബിർള അതൃപ്തി രേഖപ്പെടുത്തി. എന്തു പ്രതിഷേധമുണ്ടായാലും സഭ പിരിച്ചു വിടാതെ നടപടികൾ തുടരുന്ന അദ്ദേഹത്തിന്‍റെ കർശന വാശിയാണ് ഇന്നലെ കേരള എംപിമാർ മുന്നിൽ നിന്നു നടത്തിയ പ്രതിഷേധത്തിൽ വിഫല മായത്.

വിട്ടുവീഴ്ചയില്ല

ബലപ്രയോഗത്തിനും ബഹളത്തിനും ശേഷം തന്നെ സന്ദർശിച്ച പ്രതിപക്ഷ എംപിമാരോട് ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറാല്ലെന്നു സ്പീക്കർ പറഞ്ഞു. “ഇത് എന്‍റെ സഭയാണ്. ഇവിടെ മര്യാദ വിട്ടുള്ള ഒരു പെരുമാറ്റവും അനുവദിക്കില്ല. സഭയ്ക്കുള്ളിൽ നടന്ന സംഭവങ്ങളിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അതൊന്നും അംഗീകരിക്കാനാകുന്നതല്ല, സഹിക്കാൻ പറ്റാത്തതുമാണ്’’- സ്പീക്കർ പറഞ്ഞു. മുൻപും പ്രതിഷേധവുമായി അംഗങ്ങൾ പ്ലക്കാർഡും ബാനറുകളുമേന്തി നടുത്തളത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയിട്ടുണ്ടെന്ന് എംപിമാർ ചൂണ്ടിക്കാട്ടിയപ്പോൾ, അന്ന് അങ്ങനെ നടന്നിട്ടുണ്ടാകും എന്നാൽ, ഇന്ന് തന്‍റെ സഭയിൽ അതൊന്നും നടപ്പില്ലെന്ന് ഓം ബിർള കർശനമായി പറഞ്ഞു. മാർഷൽമാർ എംപിമാരെ കൈയേറ്റം ചെയ്തെന്ന പരാതി ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കർ പേരെടുത്തു താക്കീത് നൽകിയതിനാൽ ഉച്ചയ്ക്കുശേഷം ലോക്സഭാ ഹാളിൽ കടക്കാൻ കഴിയാതിരുന്ന ടി.എൻ. പ്രതാപനും ഹൈബി ഈഡനും പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധ ധർണയിരുന്നു.

സസ്പെൻഷൻ ഇല്ല

സഭാ നടപടികൾക്കിടെ സ്പീക്കർ ശാസന നടത്തിയാൽ തുടർന്ന് ആ ദിവസം എംപിമാർക്കു സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഇതും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്നതും തമ്മിൽ അന്തരമുണ്ട്. സാധാരണഗതിയിൽ സർക്കാർ പ്രമേയം സഭയിൽ പാസാക്കിയാണ് എംപിമാരെ സസ്പെൻഡ് ചെയ്യേണ്ടത്. അതേസമയം, സ്പീക്കർ പേരെടുത്തു താക്കീത് നൽകിയാൽ സഭ വിട്ടു പുറത്തു പോകണമെന്നാണു ചട്ടം. ഇതവഗണിച്ചു പ്രതിഷേധം തുടർന്നതാണ് പ്രതാപനെയും ഹൈബിയെയും പുറ ത്താക്കാൻ കാരണം.

സെബി മാത്യു