“ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ല” അജിത് പവാറിനു മറുപടിയുമായി ശരദ് പവാർ

01:00 AM Nov 25, 2019 | Deepika.com
മുംബൈ: മഹാരാഷ്‌ട്രയിൽ‌ ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. താനിപ്പോഴും എൻസിപിക്കൊപ്പമാണെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ട്വിറ്റർ സന്ദേശത്തോടു പ്രതികരിക്കുകയായിരുന്നു എൻസിപി അധ്യക്ഷൻ. ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പം സർക്കാർ രൂപീകരിക്കാൻ എൻസിപി ഐകകണ്ഠ്യേനെ തീരുമാനിച്ചതാണ്. അജിത് പവാറിന്‍റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനേ അത് ഉപകരിക്കൂ എന്നും ശരദ് പവാർ ട്വിറ്ററിൽ പറഞ്ഞു.

എൻസിപിയിൽത്തന്നെ:അജിത് പവാർ

മുംബൈ: താനിപ്പോഴും എൻസിപിയിലാണെന്നും ശരദ് പവാർ തന്‍റെ നേതാവായി തുടരുമെന്നും അജിത് പവാർ. ബിജെപി നേതാക്കളുടെ അഭിനന്ദന സന്ദേശങ്ങൾക്കു നന്ദിപറഞ്ഞുള്ള ട്വിറ്റർ സന്ദേശത്തിലാണീ പ്രഖ്യാപനം. “അഞ്ചുവർഷത്തേക്ക് ബിജെപി-എൻസിപി സഖ്യം മഹാരാഷ്‌ട്രയിൽ സ്ഥിരതയാർന്ന സർക്കാരിനെ നൽകും. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും വികസനത്തിന് സർക്കാർ ആത്മാർത്ഥമായി പ്രവർത്തിക്കും. ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാം ശരിയാകും. എന്നാൽ അല്പം കാത്തിരിക്കേണ്ടതുണ്ട്. പിന്തുണയറിയിച്ച എല്ലാവർക്കും നന്ദി”- ട്വിറ്റർ സന്ദേശത്തിൽ അജിത് പവാർ പറയുന്നു.