ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയതു മുതൽ പിണറായി വിജയൻ കനത്ത സുരക്ഷാ വലയത്തിലാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
വിഐപികൾക്ക് നൽകുന്ന ഇസഡ് പ്ലസ് സുരക്ഷയാണ് ഡൽഹി പോലീസ് നൽകുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം, ആധുനിക ജാമർ സംവിധാനമുള്ള വാഹനം എന്നിവയും ഡൽഹി പോലീസ് ലഭ്യമാക്കി.
15 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നേരത്തെ ഏഴു പേരെ ആയിരുന്നു ഡൽഹി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നൽകിയിരുന്നത്. കമാൻഡോകളുടെ എണ്ണം രണ്ടിൽനിന്ന് നാലായി ഉയർത്തി.
പിണറായിക്ക് ഡൽഹിയിൽ കനത്ത കാവൽ
01:13 AM Nov 17, 2019 | Deepika.com