റഫാൽ ഇടപാട്; ഹർജികൾ തള്ളി

01:10 AM Nov 15, 2019 | Deepika.com
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ നരേന്ദ്ര മോദി സർക്കാരിനു ക്ലീൻചിറ്റ് നൽകിയതിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ എന്നിവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയത്.

ഫ്രാൻസിൽനിന്നു റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ക്രമക്കേടുണ്ടെന്നും അവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങൾ തള്ളിയ കോടതി, കരാറിന്‍റെ നിലവിലുള്ള അവസ്ഥയിൽ ഇടപെടേണ്ടെന്നും വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ പ്രത്യേക വിധിയെഴുതിയ ജസ്റ്റീസ് കെ.എം. ജോസഫ്, കരാറിൽ ജുഡീഷൽ പരിശോധനയ്ക്കു പരിമിതി ഉണ്ടെന്ന വാദം തള്ളിക്കളഞ്ഞു.

കരാറിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനു മതിയായവയല്ലെന്ന് സിബിഐ അന്വേഷണ ആവശ്യത്തെ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസിനുവേണ്ടി ജസ്റ്റീസ് എസ്.കെ. കൗൾ എഴുതിയ വിധിന്യായത്തിൽ പറയുന്നു. എന്നാൽ, അന്വേഷണം വേണമോ വേണ്ടയോ എന്നത് പ്രഥമദൃഷ്ട്യാ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണെന്നും കേസിൽ കൂടുതൽ തെളിവുകളും ആരോപണങ്ങളും ഉയർന്നാൽ അതുസംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്നു ലളിതാ കുമാരി കേസിൽ സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ജസ്റ്റീസ് കെ.എം. ജോസഫ് വ്യക്തമാക്കി.

റഫാൽ യുദ്ധവിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നെന്നുള്ള ആരോപണങ്ങളെ ക്കുറിച്ച് അന്വേഷിക്കണമെന്നുള്ള ആവശ്യം 2018 ഡിസംബർ 14നാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്രസർക്കാർ തെറ്റായ വിവരങ്ങൾ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവിൽ ഗുരുതരമായ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ പുനഃപരിശോധന ഹർജി നൽകിയത്.

ഇതിനു പിന്നാലെ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതും അതിനെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യൻ നെഗോഷിയേഷൻ ടീമും എതിർത്തതുമായുള്ള രേഖകൾ ചൂണ്ടിക്കാട്ടി ദ ഹിന്ദു പുറത്തുവിട്ട വാർത്തകൾ നിർണായക തെളിവുകളാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, കഴിഞ്ഞ ഏപ്രിൽ 10ന് പുനഃപരിശോധനാ ഹർജികൾ അംഗീകരിച്ചു. രേഖകൾക്ക് ഒൗദ്യോഗിക രഹസ്യനിയമത്തിന്‍റെ പരിരക്ഷയുള്ളതാണെന്നും ഹർജിക്കാരും ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങളും ഗൂഢാലോചന നടത്തി രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിച്ചതാണെന്നുമുള്ള കേന്ദ്രസർക്കാരിന്‍റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.


റഫാൽ ആരോപണങ്ങൾ

126 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി യുപിഎ സർക്കാർ ഫ്രാൻസുമായി ചേർന്ന് കൊണ്ടുവന്ന കരാർ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം പുതുക്കി 36 വിമാനങ്ങൾ മാത്രമുള്ള കരാറാക്കിയതും അതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിനു പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കന്പനിയെ ഉൾപ്പെടുത്തിയതുമാണ് ആദ്യം വിഷയമായത്.

ഇതിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യൻ നെഗോഷിയേഷൻ ടീം നടത്തിയിരുന്ന ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെടുകയും സമാന്തര ചർച്ചകൾ നടത്തിയെന്നുമാണ് ദ ഹിന്ദു പുറത്തുവിട്ട രേഖകൾ വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെതിരേ നെഗോഷിയേഷൻ ടീം അംഗങ്ങൾ വിയോജിപ്പ് അറിയിച്ചതും പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിയോജനക്കുറിപ്പെഴുതിയതും രേഖകളിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, കോടതിയിൽ പോലും പറയാതിരുന്ന റഫാൽ വിമാന ഇടപാട് തുകയും നേരത്തെ യുപിഎ നിശ്ചയിച്ചിരുന്നതും മാധ്യമങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.