ഹിന്ദു പക്ഷം
1. ഗോപാൽസിംഗ് വിശാരദ്: 1950ൽ ആരാധനാ സ്വാതന്ത്ര്യത്തിനായി കേസ് കൊടുത്തു. വിശാരദ് മരിച്ചശേഷം മകൻ രാജേന്ദ്രസിംഗ് കേസ് നടത്തി. അയോധ്യാ നിവാസി.
2. മഹന്ത് സുരേഷ് ദാസ്: അയോധ്യയിലെ ദിഗംബര അഖാഡയുടെ പ്രതിനിധി. 1950ൽ അന്ന് അഖാഡ പ്രതിനിധിയായി കേസ് നൽകിയ മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പിൻഗാമി.
3. നിർമോഹി അഖാഡ: രാമനന്ദി വൈരാഗി വിഭാഗം സന്യാസിമാരുടെ പ്രസ്ഥാനം. അഖില ഭാരതീയ അഖാഡ പരിഷത്ത് അംഗീകരിച്ച 14 അഖാഡകളിൽ ഒന്ന്. ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തിന് അവകാശമുന്നയിച്ച് 1959ൽ കേസ് നൽകി.
4. ശ്രീരാമജന്മഭൂമി, അയോധ്യ (പ്രതിനിധി ദേവകി നന്ദൻ അഗർവാൾ): 1989-ലാണു അലാഹാബാദ് ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ദേവകി നന്ദൻ അഗർവാൾ കേസിൽ കക്ഷിയാകുന്നത്. രാം ലല്ല (ബാലനായ ശ്രീരാമൻ)യ്ക്കും ശ്രീരാമജന്മഭൂമിക്കും വേണ്ടിയാണു ഹർജിക്കാരനായതെന്നു വാദം. സുപ്രീംകോടതി രാം ലല്ലയെയും രാമജന്മഭൂമിയെയും നൈയാമിക വ്യക്തികൾ ആയി അംഗീകരിച്ചു. അഗർവാൾ 2002-ൽ മരിച്ചശേഷം വിശ്വഹിന്ദുപരിഷത്ത് നേതാവ് ത്രിലോക് നാഥ് പാണ്ഡേ ആണു രാം ലല്ലയുടെ ""സുഹൃത്ത്'' എന്ന രീതിയിൽ കേസ് തുടർന്നത്.
5. അഖില ഭാരതീയ ഹിന്ദുമഹാസഭ: 2010ലെ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ വന്നു. ഹിന്ദുക്കൾക്കും മാത്രമായി തകർക്ക ഭൂമി നല്കിയ ന്യൂനപക്ഷ വിധി (മൂന്നംഗ ബെഞ്ചിൽ രണ്ടുപേരുടെ ഭൂരിപക്ഷ വിധിയിലാണ് മൂന്നായി വിഭജിക്കാനുള്ള നിർദേശം) സ്വീകരിക്കണമെന്നാണു മഹാസഭ ആവശ്യപ്പെട്ടത്.
6. അഖില ഭാരതീയ ശ്രീരാമജന്മഭൂമി പുനരുദ്ധാരണ സമിതി(കൺവീനർ): 2010-ലെ വിധിക്കെതിരേ അപ്പീലിൽ വന്ന കക്ഷി. 2011ൽ ജസ്റ്റീസുമാരായ ആഫ്താബ് അലമും ആർ.എം. ലോധയും അവരെ കക്ഷികളായി സ്വീകരിച്ചു.
മുസ്ലിം പക്ഷം
1. എം. സിദ്ദിഖ്: ഉത്തർപ്രദേശിലെ ജമിയത് ഉൽ ഉലെമ ഇ ഹിന്ദ് (മുസ്ലിം മതപണ്ഡിതന്മാരുടെ സംഘം) ജനറൽ സെക്രട്ടറിയായിരുന്നു. സിദ്ദിഖ് നല്കിയ കേസാണ് അയോധ്യ ഭൂമി ഉടമസ്ഥതാ കേസ് ആയി മാറിയത്. സിദ്ദിഖ് മരിച്ചശേഷം ജമിയത്തിലെ മൗലാന അഷ്ഹാദ് റഷീദി ഹർജിക്കാരനായി.
2. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്: 1961 ഫെബ്രുവരി ഒന്നിനു ഫൈസാബാദ് ജില്ലാ കോടതിയിൽ ഇവർ കേസ് നൽകി. ഹിന്ദുക്കൾ നൽകിയ കേസുകൾക്കെതിരേയായിരുന്നു ഇത്.
3. മുഹമ്മദ് ഹാഷിം: അയോധ്യയിലെ ഒരു തയ്യൻക്കാരൻ ആയിരുന്നു മുഹമ്മദ് ഹാഷിം അൻസാരി. ബാബറി മസ്ജിദിൽ നിന്നു മീറ്ററുകൾ മാത്രം അകലെയായിരുന്നു വീട്. 2016ൽ ഹാഷിം മരിച്ചു. തുടർന്നു മകൻ ഉഖ്ബാൽ അൻസാരി കേസ് നടത്തി.
4. ഹാജി മിസ്ബഹുദ്ദീൻ: ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ഷഹബുദ്ദീൻ ആരംഭിച്ച നിയമയുദ്ധം പിതാവ് സിയാവുദ്ദീൻ തുടർന്നു. പിന്നീട് മിസ്ബഹുദീനും ഫൈസാബാദിലായിരുന്നു താമസം.
5. ഹാജി ഫെൻകു: ബാബറി മസ്ജിദിൽ ബാങ്ക് വിളിക്കുന്നയാളാണ്. അയോധ്യയിലെ വലിയ ഭൂവുടമയായ ഹാജി ഫെൻകു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ബാജി മെഹബൂബ് കേസ് നടത്തി.
6. ഫൂഖ് അഹമ്മദ്: 1949ൽ ബാബറി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചതിനെതിരേ കേസ് നൽകിയ മുഹമ്മദ് സാഹുറിന്റെ പുത്രൻ. ഇദ്ദേഹം 2014ൽ മരിച്ചപ്പോൾ മകൻ മുഹമ്മദ് ഉമർ കേസ് തുടർന്നു.
7. മൗലാന മഹ്ബുസുറഹ്മാൻ: ഫൈസാബാദുകാരനായ ഇദ്ദേഹത്തിനുവേണ്ടി അന്നാട്ടുകാരനും ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി അംഗവും ഓൾ ഇന്ത്യ മിലി കൗൺസിൽ അംഗവുമായ ഖാലിഖ് അഹമ്മദ് ഖാൻ കേസ് നടത്തി.
8. ഷിയാ സെൻട്രൽ വഖഫ് ബോർഡ്: മുഗൾ ചക്രവർത്തി ബാബറിന്റെ സേനാനായകൻ മിർ ബാഖി ഒരു ഷിയാ ആയിരുന്നു. ഇദ്ദേഹമാണു മസ്ജിദ് പണിക്കു മേൽനോട്ടം വഹിച്ചത്. അതിനാൽ മസ്ജിദ് തങ്ങൾക്കുള്ളതാണെന്നു ഷിയാ വഖഫ് ബോർഡ് അവകാശപ്പെട്ടു. 1946ൽ വിചാരണക്കോടതിയും 2010ൽ ഹൈക്കോടതിയും ഇവരുടെ വാദങ്ങൾ തള്ളിയിരുന്നു.
കേസിലെ കക്ഷികൾ
02:32 AM Nov 10, 2019 | Deepika.com