മംഗളൂരു: കനത്ത മഴയെത്തുടർന്ന് കർണാടകത്തിലെ ദക്ഷിണ കന്നഡ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ക്യാർ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ മത്സ്യബന്ധനക്കാർ കടലിൽനിന്നു തിരിച്ചുപോന്നു.
ഒഡീഷയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം 23 മുതൽ സംസ്ഥാനത്തു കനത്ത മഴ അനുഭവപ്പെടുന്നു. അറബിക്കടലിലെ ക്യാർ ചുഴലിക്കാറ്റ് മൂലം ഗുജറാത്തിൽ വരുന്ന നാലു ദിവസങ്ങളിൽ മഴ അനുഭവപ്പെടുമെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെലുങ്കാന സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഗോവയിൽ തുടർച്ചയായ നാലാം ദിവസവും കനത്ത മഴ തുടർന്നു. മുംബൈ ഗോവ ദേശീയ പാതയിലെ വെള്ളപ്പൊക്കം താഴാൻ തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്.
കനത്ത മഴ: ദക്ഷിണ കന്നഡയിൽ റെഡ് അലർട്ട്
12:45 AM Oct 27, 2019 | Deepika.com