കാട്ടിക്കുളം: കേരള-കർണാടക അതിർത്തിയായ കുട്ടം സിങ്കോണയിൽ പ്രവർത്തനമാരംഭിച്ച മദ്യശാല നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് പൂട്ടി. രണ്ട് ദിവസം മുന്പാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് സിങ്കോണ കോളനിക്ക് സമീപം മദ്യശാല തുറന്നത്.
ഇന്നലെ രാവിലെ കോളനിവാസികളും നാട്ടുകാരും മദ്യശാലയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. കഞ്ചാവും മദ്യവും വ്യാപകമായതോടെ നാട്ടുകാർ പ്രതിഷേധത്തിലേക്ക് നീങ്ങുകയായി രുന്നു. ചർച്ച നടത്തിയെങ്കിലും മദ്യശാല പൂട്ടാൻ ഉടമ തയാറാകാത്തതിനെ തുടർന്ന് കോളനിവാസികൾ ഗേറ്റ് പൂട്ടുകയും മദ്യപിക്കാനെത്തിയവരെ സ്ത്രീകൾ ഓടിക്കുകയും ചെയ് തു. തുടർന്ന് ഗേറ്റിന് മുന്പിൽ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
കർണാടക ശ്രീമംഗലം സിഐ ദിവാകർ, വാർഡ് മെംബർ രാമകൃഷ്ണൻ, കുട്ടം പഞ്ചായത്ത് പ്രസിഡന്റ് സുശീല എന്നിവരുടെ പരിശോധനയിൽ മദ്യശാലയ്ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്ന് കണ്ടെത്തി.
കേരള-കർണാടക അതിർത്തിയിൽ ആരംഭിച്ച മദ്യശാല നാട്ടുകാർ പൂട്ടിച്ചു
12:26 AM Oct 21, 2017 | Deepika.com