ന്യൂഡൽഹി: ഡൽഹിയിൽ മലയാളിയായ അമ്മയും മകനും മരിച്ച സംഭവത്തിൽ മാതാവിന്റെ മരണം കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ്. ഫ്ളാറ്റിനുള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അമ്മയുടെ മൃതദേഹം കണ്ടെ ത്തിയതെങ്കിലും വായിൽ തുണി തിരുകിയിരുന്നതാണ് സംശയത്തിനിടയാക്കിയത്. കൊലപാതക കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം നടത്തുന്നത്. അതേസമയം, ഫ്ളാറ്റിൽ നിന്നു മലയാളത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടത്തിയിട്ടുണ്ടെ ന്നും പോലീസ് പറയുന്നു.
കോട്ടയം മണർകാട് സ്വദേശിയും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ഗസ്റ്റ് ലക്ചററുമായ അലൻ സ്റ്റാൻലിയെയും (27) അമ്മ ലിസിയെയുമാണ് (55) ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെ ത്തിയത്. ലിസിയുടെ മൃതദേഹം ഫ്ളാറ്റിനുള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലും അലൻ സ്റ്റാൻലിയുടെ മൃതദേഹം അഞ്ച് കിലോമീറ്ററിന് അപ്പുറത്തുള്ള സരായ് റോഹില്ല റെയിൽവെ സ്റ്റേഷനടുത്ത് റെയിൽവെ ട്രാക്കിലുമാണു കണ്ടെത്തയിത്. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അമ്മയുടെ വായിൽ തുണി തിരുകിയിരുന്നതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.
മകൻ തന്നെ അമ്മയെ കൊലപ്പെടുത്തിയതാകാമെന്നും അതിനു ശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. എല്ലാ വഴികളിലും അന്വേഷണം നടത്തുമെന്നും പീതംപുര പോലീസ് അധികൃതർ വ്യക്തമാക്കി. ഫ്ളാറ്റിൽ നിന്നു കിട്ടിയ മലയാളത്തിലുള്ള കുറിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ പോലീസ് തയാറായില്ല.
ലിസിയുടെ രണ്ടാം ഭർത്താവ് പ്രവാസി വ്യവസായിയായിരുന്ന ജോണ് വിൽസണെ 2018 ഡിസംബർ 18നു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെ ന്ന് ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലുള്ള മകൾ ഹൈക്കോടതിയെ സമീപിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലിസിയെയും ആദ്യ ഭർത്താവിലുള്ള മകനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്.
ഡൽഹിയിലെ ഇരട്ടമരണം: അമ്മയുടേതു കൊലപാതകം ആകാമെന്നു പോലീസ്
12:29 AM Oct 21, 2019 | Deepika.com