യുവതിയെയും കുഞ്ഞിനെയും വീടുകയറി ആക്രമിച്ചതായി പരാതി

10:37 PM Oct 20, 2017 | Deepika.com
ചേർത്തല: രണ്ടംഗസംഘം വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചതായി പരാതി. ചേർത്തല നഗരസഭ 22-ാം വാർഡ് പുരുഷൻ കവലയ്ക്കു സമീപം തെക്കേ പുത്തേഴത്ത് ദിനൂപ് വേണുവിന്‍റെ ഭാര്യ അനുപ്രിയ, മകൻ ആതിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് അതിക്രമം കാട്ടിയത്. അമ്മ ഉഷാദേവിയും ദിനൂപും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.

അകത്തു കടന്ന അക്രമികൾ അനുപ്രിയയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഉലയ്ക്കുകയും ചീത്തവിളിക്കുകയും ചെയ്തു. കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന്‍റെ കഴുത്തിൽപിടിച്ച് അക്രമികളിലൊരാൾ ഉയർത്തി. കുഞ്ഞ് കരഞ്ഞപ്പോൾ അക്രമികൾ ബൈക്കിൽ കയറി സ്ഥലംവിടുകയായിരുന്നു.

സിപിഎം പ്രവർത്തകരാണ് ദിനീപ് വേണുവും കുടുംബവും. സംഭവത്തിനുപിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഇവർ പറഞ്ഞു. സംഭവം നടക്കുന്നതിനു തൊട്ടുമുന്പ് ചേർത്തല സർവീസ് സഹകരണബാങ്ക് പ്രസിഡന്‍റും മുൻ നഗരസഭ കൗണ്‍സിലറുമായ സി.ആർ. സുരേഷിന്‍റെ വീട്ടിലും അക്രമിസംഘം എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. രണ്ടു പരാതിയിലും ചേർത്തല പോലീസ് കേസെടുത്തു.