‘ഗാന്ധിജി ജീവനൊടുക്കിയത് എങ്ങനെ‍‍?’ ഗുജറാത്തിൽ സ്കൂൾ പരീക്ഷയ്ക്ക് ഗാന്ധിജിയെ അധിക്ഷേപിക്കുന്ന ചോദ്യപേപ്പർ

01:11 AM Oct 14, 2019 | Deepika.com
അഹമ്മദാബാദ്: രാഷ്‌ട്രപിതാവ് മഹാത്മജിയെ അധിക്ഷേപിക്കുന്ന ചോദ്യവുമായി ഗുജറാത്തിലെ സ്കൂൾ പരീക്ഷയ്ക്കു ചോദ്യപേപ്പർ. മഹാത്മജി ജീവനൊടുക്കിയത് എങ്ങനെ എന്ന വിവാദചോദ്യം തയാറാക്കിയതു സ്വകാര്യസ്കൂൾ മാനേജ്മെന്‍റാണെന്ന ന്യായത്താൽ അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകുകയാണ് വിദ്യാഭ്യാസവകുപ്പ്. “സുഫലാം ശാല വികാസ് സങ്കുൽ” എന്ന കൂട്ടായ്മയുടെ കീഴിലുള്ള സ്കൂളുകളിലെ ഒന്പതാം തരം വിദ്യാർഥികളുടെ ക്ലാസ്പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിലാണു വിവാദചോദ്യം.

സർക്കാരിന്‍റെ സഹായം സ്വന്തമാക്കാൻ സംസ്ഥാനത്തെ ചില സെൽഫ് ഫിനാൻസിംഗ് സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ചേർന്നു ഗാന്ധിനഗർ കേന്ദ്രമായി തട്ടിക്കൂട്ടിയ സംവിധാനമാണ് സുഫലാം ശാല വികാസ് സങ്കുൽ എന്നു പറയപ്പെടുന്നു.

ഒന്പതാം ക്ലാസിലെ ചോദ്യപേപ്പറിൽ ഗാന്ധിനിന്ദയാണെങ്കിൽ പന്ത്രണ്ടാംക്ലാസിലെ ചോദ്യപേപ്പറിൽ മദ്യവില്പന വർധിച്ചതിനെക്കുറിച്ച് പോലീസിനു പരാതി എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യപർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പോലീസിനോടു വിശദീകരിക്കണമെന്നു ചോദ്യത്തിലുണ്ട്. രണ്ടു ചോദ്യങ്ങളും തീർത്തും ആക്ഷേപകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭരത് വേദാർ പറഞ്ഞു. സ്കൂൾ മാനജ്മെന്‍റ് തന്നെയാണ് ചോദ്യപേപ്പർ തയാറാക്കിയത്. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം പറയുന്നു.