മോദിപ്പേടിയിൽ മുട്ടുമടക്കി സിവിൽ സർവീസ് അസോസിയേഷനുകളും

12:52 AM Oct 11, 2019 | Deepika.com
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണത്തിന് കീഴിൽ ഭയാശങ്കകളോടെ മുട്ടുമടക്കി നിശബ്ദരായി സിവിൽ സർവീസ് സംഘടനകളും. ഐഎഎസ് അസോസിയേഷന് കഴിഞ്ഞ ആറുമാസമായി പ്രസിഡന്‍റില്ല. ഐപിഎസ് അസോസിയേഷൻ കേന്ദ്ര ആംഡ് പോലീസ് സേനയുമായി കോടതിക്ക് അകത്തും പുറത്തും ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട നിരവധി കേസുകളുമായി പോരാട്ടത്തിലാണ്. ഐആർഎസ് അസോസിയേഷനിലാകട്ടെ രണ്ടു വർഷമായി തെരഞ്ഞെടുപ്പു പോലും നടന്നിട്ടില്ല.

അടുത്തയിടെയാണ് ജമ്മു കാഷ്മീലെ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലയാളിയായ കണ്ണൻ ഗോപിനാഥനും ശശികാന്ത് സെന്തിലും രാജിവച്ചത്. സർക്കാരിനെ പരസ്യമായി വിമർശിച്ചായിരുന്നു ഇവരുടെ രാജി. എന്നാൽ, ഇവരുടെ രാജിയിൽ അസോസിയേഷൻ ഒരക്ഷരം പോലും പ്രതികരിച്ചില്ല. രാജിവച്ചവരുടെ പക്ഷത്തു നിന്നു സംസാരിച്ചില്ലെന്നു മാത്രമല്ല കേഡറിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിന് വേണ്ടി ഒരു സർക്കുലർ ഇറക്കാൻ പോലും ഐഎഎസ് അസോസിയേഷൻ മുതിർന്നില്ല. അതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ ഒഡീഷയിൽ പരിശോധിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മൊഹമ്മദ് മൊഹ്സിനെ തെരഞ്ഞെടുപ്പു ജോലികളിൽ നിന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയിട്ടു പോലും അസോസിയേഷൻ ഒരു വാക്ക് പോലും പറഞ്ഞില്ല. മുൻപ് ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന ഐഎഎസ് അസോസിയേഷൻ ഇപ്പോൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വികസന വാർത്തകൾ മാത്രം ചെയ്തു മറ്റു വിഷയങ്ങളിൽ മൗനം പാലിക്കുകയാണ്.

രാജ്യത്തെ അന്പതിനായിരത്തിലധികം വരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരാതികളും പരാധീനതകളും ഉന്നയിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ അസോസിയേഷനുകൾ രൂപീകരിച്ചത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അവകാശവാദങ്ങൾ ഉന്നയിച്ചോ പരാതികൾ ചൂണ്ടിക്കാട്ടിയോ കണ്ണിലെ കരടാകേണ്ട എന്നു കരുതി ഈ അസോസിയേഷനുകളെല്ലാം തന്നെ തീർത്തും നിശബ്ദരായി. മുതിർന്ന ഉദ്യോഗസ്ഥർ ചുമതല വഹിക്കാൻ മുന്നോട്ടു വരാൻ മടിച്ചതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷന് കഴിഞ്ഞ ആറുമാസമായി പ്രസിഡന്‍റില്ലാതായത്.

2018 ഡിസംബറിലാണ് തങ്ങളിൽ പെട്ട ഒരാൾക്കുവേണ്ടി ഐഎഎസ് ഉദ്യോഗസ്ഥർ അവസാനമായി ശബ്ദമുയർത്തിയത്. രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് കൽക്കരി പാടം അനുവദിച്ച കേസുമായി ബന്ധപ്പെട്ട് 1971 ബാച്ച് ഐഎഎസ് ഓഫീസർ എച്ച്.സി. ഗുപ്തയെ കസ്റ്റഡിയിൽ എടുത്തപ്പോഴായിരുന്നു ഇത്. അന്ന് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയ ഐഎഎസ് അസോസിയേഷൻ കുറ്റാരോപിതനായ ഉദ്യോഗസ്ഥനു വേണ്ടി ശബ്ദമുയർത്തുകയും ഗുപ്തയുടെ നിയമ സഹായത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുകയും ചെയ്തു.

അതേ വർഷം തന്നെയാണ് ഡൽഹിയിലെ ആം ആദ്മി സർക്കാരുമായി ഉടക്കി ഐഎഎസ് അസോസിയേഷൻ രംഗത്തെത്തിയത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി നാലു മാസം പണിമുടക്ക് നടത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ആരോപണത്തിനെതിരേ ആയിരുന്നു പ്രതിഷേധം.

ഐപിഎസ് അസോസിയേഷനും ഇതേ അവസ്ഥയിൽ തന്നെയാണ് മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഓഫീസർ ഹേമന്ത് കാർക്കറേയെക്കുറിച്ച് ബിജെപി നേതാവും എംപിയുമായ പ്രഗ്യസിംഗ് താക്കൂർ വിവാദ പരാമർശം നടത്തിയിട്ടും അസോസിയേഷൻ ചെറുവിരലനക്കിയില്ല. സിബിഐ തലവനെ ഉൾപ്പടെ തെറിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ ആരോപണം ഉന്നയിച്ച് മുൻ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത വിഷയത്തിലും ഐപിഎസ് അസോസിയേഷൻ പ്രതികരിക്കാതെ മൗനം പാലിച്ചു. അതിന് പുറമേയാണ് സിആർപിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ് തുടങ്ങിയ സേനകളിലെ ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട് ഐപിഎസ് അസോസിയേഷനും സിഎപിഎഫും തമ്മിൽ ദീർഘകാലമായി നിയമപോരാട്ടം നടക്കുന്നതും.

ഇതിനിടെ കേന്ദ്ര ഡെപ്യൂട്ടേഷന് വേണ്ടി പത്തു ജോയിന്‍റ് സെക്രട്ടറിമാരുടെ തസ്തിക സർക്കാർ സൃഷ്ടിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ കഴിവും യോഗ്യതയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർത്തി കത്തെഴുതിയത് ഐആർഎസ് അസോസിയേഷൻ മാത്രമാണ്. ഐഎസ്എസ് ഉദ്യോഗസ്ഥർക്കു മാത്രമായി സർക്കാർ പക്ഷപാതം കാണിക്കുന്നുവെന്നും ഐആർഎസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, അസോസിയേഷനുള്ളിൽ രണ്ടു വർഷമായി തെരഞ്ഞെടുപ്പു നടന്നിട്ടില്ല. അതിന് പുറമേ മോദി സർക്കാർ 60 നികുതി, കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട സംഭവത്തിൽ ഐആർഎസ് അസോസിയേഷൻ പ്രതികരിക്കാൻ തയാറായില്ല. മോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്ന ശേഷം ഈ വർഷം ആദ്യമാണ് ഐആർഎസ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്ന അനുപ് ശ്രീവാസ്തവ നിർബന്ധിത വിരമിക്കലിന് വിധേയനായത്.

മോദി സർക്കാർ കേഡർ, സർവീസ് രീതികളിൽ അപ്പാടെ മാറ്റം കൊണ്ടു വന്നിട്ടും ലാറ്ററൽ എൻട്രി പദ്ധതി അവതരിപ്പിച്ചിട്ടും നാളിതു വരെയും ഐഎഎസ് അസോസിയേഷൻ ഉൾപ്പെടെ മറ്റു സിവിൽ സർവീസ് അസോസിയേഷനുകളും മൗനം പാലിക്കുകയാണ്. സർക്കാരിനെതിരേ ശബ്ദമുയർത്താൻ ആരും തയാറാകാത്തതും ഭീതിയുമാണ് ഇതിന് പിന്നിൽ.

ബിജെപി, ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥർ കൂടി അസോസിയേഷനുകളിൽ ഉള്ളത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള കൂടിയാലോചനകൾ പോലും ചോർന്ന് തിരിച്ചടിയാകുമോ എന്ന ഭയവും മറ്റ് ഉദ്യോഗസ്ഥർക്കിടയിലുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കേന്ദ്ര ഡെപ്യൂട്ടേഷൻ ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്തും നാഷണൽ പെൻഷൻ പദ്ധതി റദ്ദാക്കിയതിനെതിരേയും പേഴ്സണൽ മന്ത്രാലയത്തിന് നൽകാൻ കത്തുകളും നിർദേശങ്ങളും തയാറാക്കിയിരുന്നെങ്കിലും ഇതുവരെ ഇതൊന്നും തന്നെ ഒൗദ്യോഗികമായി കൈമാറാൻ തയാറായിട്ടില്ല.

സെബി മാത്യു