നേതാക്കളുടെ വിദേശയാത്രകൾ നിരീക്ഷിക്കാൻ നിർദേശം

12:44 AM Oct 09, 2019 | Deepika.com
ന്യൂഡൽഹി: നേതാക്കളുടെ വിദേശയാത്രകൾ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ സർക്കുലർ. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്‍റെ (എസ്പിജി) സംരക്ഷണമുള്ളവർ വിദേശത്തു പോകുന്പോൾ എസ്പിജിയും കൂടെ പോകണമെന്നാണ് പുതിയ നിർദേശം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുമാണ് എസ്പിജി സുരക്ഷയുള്ളത്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കംബോഡിയയിലേക്കു പോയതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി. സാധാരണ ഗാന്ധി കുടുംബം വിദേശയാത്ര ചെയ്യുന്പോൾ എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഡൽഹി വിമാനത്താവളം വരെ സുരക്ഷാ ജീവനക്കാരെ കൊണ്ടുപോയതിനുശേഷം തിരിച്ചയയ്ക്കുകയാണ് പതിവ്. സ്വകാര്യത കണക്കിലെടുത്തായിരുന്നു ഈ നടപടി.
എന്നാൽ, അതീവ സുരക്ഷ വേണ്ടവരായതിനാൽ മുഴുവൻ സമയവും എസ്പിജി സംരക്ഷണത്തിലായിരിക്കണമെന്നാണ് പുതിയ സർക്കുലറിനെക്കുറിച്ച് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. വിദേശയാത്രയിലാണെങ്കിലും എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങൾ യഥാസമയം അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പ്രത്യേക പരിശീലനം നൽകിയ കമാൻഡോകളെ ഉൾപ്പെടുത്തി എസ്പിജി സജ്ജമാക്കിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിക്കും കുടുംബത്തിനും മുൻ പ്രധാനമന്ത്രിമാർക്കു പത്ത് വർഷത്തേക്കും എസ്പിജി സംരക്ഷണം ഏർപ്പെടുത്തി.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും മൻമോഹൻ സിംഗിനും എസ്പിജി സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും പത്ത് വർഷം കഴിഞ്ഞതിനു പിന്നാലെ ദേവഗൗഡയ്ക്കുള്ള സംരക്ഷണവും, നരേന്ദ്ര മോദി സർക്കാർ രണ്ടാമത് അധികാരമേറ്റതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ മൻമോഹൻ സിംഗിനുള്ള സംരക്ഷണവും ഒഴിവാക്കി.

അതേസമയം, രണ്ട് മുൻ പ്രധാനമന്ത്രിമാർക്കും ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സിആർപിഎഫ് സംരക്ഷണം നൽകുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.