ജാംനഗർ: ഗുജറാത്തിൽ മോഷ്ടാവെന്നു സംശയിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാംനഗർ ജില്ലയിലെ മോട്ടി ഖാവ്ഡി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
മാനസികാസ്വാസ്ഥ്യമുള്ള മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഏഴു പേർ താമസിച്ചിരുന്ന വീട്ടിലേക്ക് മതിൽ ചാടിയെത്തിയ യുവാവ് ജനൽ തകർത്തു. വീട്ടിലെത്തിയതു മോഷ്ടാവാണെന്നു സംശയിച്ച് മർദിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
യുപി സ്വദേശികളായ പ്രഭാകർ ത്രിപാഠി, യോഗേഷ് സിംഗ്, ബിഹാർ സ്വദേശി മനോജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്.
മോഷ്ടാവെന്നു സംശയിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
01:01 AM Sep 24, 2019 | Deepika.com