ചിത്രദുര്‍ഗ(കർണാടക): കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) യുടെ ആളില്ലാ വിമാനം റസ്റ്റം 2 പരീക്ഷണ പറക്കലിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ തകര്‍ന്നു വീണു. ഇന്ന് രാവിലെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. ജോദി ചില്ലനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്താണ് വിമാനം തകര്‍ന്നു വീണത്. ഉയര്‍ന്ന ശബ്ദത്തോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. റസ്റ്റം 2 എന്ന ആളില്ലാ വിമാനം ഡിആര്‍ഡിഒ നേരത്തെ തന്നെ നിര്‍മിച്ചതാണ്. ഇതില്‍ പരിഷ്കാരങ്ങള്‍ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആര്‍ഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവര്‍ അറിയിച്ചു.
എയർ ടു എയർ മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ച അതേ ദിവസം തന്നെയുണ്ടായ ഡ്രോൺ അപകടം വളരെ ദൗർഭാഗ്യകരമായിപ്പോയെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് സു30 എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
ഡിആർഡിഒയുടെ ആളില്ലാ വിമാനം തകർന്നു വീണു
11:30 PM Sep 17, 2019 | Deepika.com