ഹൗറ: യുവജനങ്ങൾക്കു തൊഴിൽ ആവശ്യപ്പെട്ട് പശ്ചിമബംഗാൾ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. നിരവധി പേർക്കു പരിക്കേറ്റു. സിംഗൂരിൽനിന്ന് സെക്രട്ടേറിയറ്റിലേക്കായിരുന്നു മാർച്ച് . ഹൗറയിലെ മുല്ലിക്ക് ഘട്ടിൽ മാർച്ച് പോലീസ് തടഞ്ഞു.
തുടർന്ന് പോലീസിനു നേർക്കു കല്ലേറു നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.
കോൽക്കത്തയിൽ ഇടത് യുവജന മാർച്ചിൽ സംഘർഷം
12:11 AM Sep 14, 2019 | Deepika.com