ന്യൂഡൽഹി: ഉന്നാവോ മാനഭംഗ ക്കേസിലെ ഇര റോഡപകടത്തിൽ പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്നും അതിനാൽ നാലാഴ്ച സമയം അനുവദിക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.
ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന് അടിയന്തരമായി അഞ്ച് ലക്ഷം രൂപ നൽകാനും കോടതി ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ചു. ബിജെപി എംഎൽഎ കുൽദീപ് സെൻഗർ പ്രതിയായ ഉന്നാവോ മാനഭംഗക്കേസ് ഡൽഹിയിലേക്കു മാറ്റിയ സുപ്രീം കോടതി, ഓഗസ്റ്റ് ഒന്നിനു മുന്‍പായി അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാനായിരുന്നു സിബിഐയോടു നിർദേശിച്ചിരുന്നത്.
ഉന്നാവോ: അന്വേഷണം പൂർത്തിയാക്കാൻ രണ്ടാഴ്ചകൂടി
01:28 AM Aug 20, 2019 | Deepika.com