ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിന്റെ ഭാര്യയും പട്യാല എംപിയുമായ പ്രണീത് കൗറിന് സൈബർ തട്ടിപ്പിലൂടെ 23 ലക്ഷം നഷ്ടമായി. തട്ടിപ്പുകാരന്റെ കോൾ പിന്തുടർന്ന പഞ്ചാബ് പോലീസ് പ്രതിയെ ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു.
തട്ടിപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞതിങ്ങനെ: ബാങ്ക് മാനേജർ ചമഞ്ഞാണ് തട്ടിപ്പുകാരൻ ഏതാനും ദിവസം മുന്പ് എംപിയെ മൊബൈൽ ഫോണിൽ വിളിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു ഡൽഹിയിലായിരുന്നപ്പോഴാണ് ഇത്. ദേശസാത്കൃത ബാങ്കിന്റെ മാനേജർ ചമഞ്ഞ് വിളിച്ച ഇയാൾ എംപിയുടെ ശന്പളം നിക്ഷേപിക്കാൻ അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. പതിയെ എംപിയുടെ അക്കൗണ്ട് നന്പറും എടിഎം പിൻനന്പരും, സിവിസി നന്പരും ഒടിപിയുമെല്ലാം തട്ടിപ്പുകാരൻ വാങ്ങിയെടുത്തു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. എംപിയുടെ അക്കൗണ്ടിൽനിന്നു 23 ലക്ഷം രൂപ പിൻവലിച്ചതായി എസ്എംഎസ് അവർക്ക് ലഭിച്ചു. എംപി ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചതായും പോലീസ് പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ 23 ലക്ഷം തട്ടിയ ആൾ പിടിയിൽ
12:41 AM Aug 08, 2019 | Deepika.com