ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): പൊൻതിങ്കൾക്കല തേടി തിങ്കളിൽ ചാന്ദ്രയാൻ 2 ന്റെ കുതിപ്പ്. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ -2 സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.43ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ മേഘാവൃതമായ ആകാശത്തെ കീറിമുറിച്ച് ജിഎസ്എൽവി മാർക്ക് ത്രി-എം ഒന്ന് റോക്കറ്റിലേറിയായിരുന്നു ചന്ദ്രയാൻ-2 ന്റെ യാത്ര.
ഇതുവരെ ഒരു പരീക്ഷണദൗത്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ഇരുൾ മൂടിയ ദക്ഷിണധ്രുവത്തിലേക്കാണുചന്ദ്രയാൻ-2 ന്റെ യാത്ര. സെപ്റ്റംബർ ഏഴിനു ദക്ഷിണധ്രുവത്തിൽ റോവർ (പര്യവേക്ഷണപേടകം) ലാൻഡ് ചെയ്യിക്കാനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി (ഇസ്രോ) യുടെ പദ്ധതി.
വിക്ഷേപിച്ച് 16 മിനിറ്റിനുള്ളിൽ ജിഎസ്എൽവി മാർക്ക് ത്രി-എം ഒന്ന് 3,877 കിലോഗ്രാം ഭാരമുള്ള ചാന്ദ്രപേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചു. ജൂലൈ 15ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം 56 മിനിറ്റ് മുന്പ് സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. ചന്ദ്രയാൻ-2 വിജയകരമായി പൂർത്തിയായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നേരത്തേ റഷ്യ, യുഎസ്, ചൈന രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതോടെ ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ റൂമിൽ ആഹ്ളാദാരവമുയർന്നു. സാങ്കേതിക തടസത്തിനുശേഷം ഞങ്ങൾ, വർണരാജിയിലേക്കു തിരികെയെത്തി. ചെറിയ തടസത്തിനുശേഷം കൈവന്ന വിജയമാണിതെന്ന് ഇസ്രോ
ചന്ദ്രയാൻ-2 ‘അഭി’മാനത്ത്', ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണം
01:47 AM Jul 23, 2019 | Deepika.com