ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): "വിജയപതാക പാറിച്ചുകൊണ്ടു നമ്മൾ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. അനാരോഗ്യത്തിനു ശേഷം വിജയം വരുകയായി.’ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഐഎസ്ആർഒയുടെ ചെയർമാൻ കെ. ശിവന്റെ വാക്കുകളാണിത്.
പിഴവു കണ്ടെത്തി 24 മണിക്കൂറുകൾക്കംതന്നെ അത് പരിഹരിക്കാൻ നമുക്കു കഴിഞ്ഞിരുന്നു. വീണ്ടും ഒരു സുരക്ഷാ പരിശോധന കൂടി നടത്തിയ ശേഷമാണ് നമ്മൾ വിക്ഷേപണം നടത്തിയിരിക്കുന്നത്. നമ്മൾ വളരെ ജാഗ്രതയോടെയാണ് രണ്ടാമത് കാര്യങ്ങൾ നീക്കിയത്. മാനുഷികമായ പിഴവുകൾ ഒന്നും ഇനി സംഭവിക്കുക ആസാധ്യമാണെന്നു വേണമെങ്കിൽ പറയാം. - ശിവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നമ്മൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചരിത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. ഈ വിവരം രാജ്യത്തോടും ലോകത്തോടും പങ്കുവയ്ക്കാൻ എനിക്കു വലിയ സന്തോഷമുണ്ട്. നേരത്തെ തീരുമാനിച്ചിരുന്നതിലും 6000 കിലോമീറ്റർ കൂടി ഉയരത്തിലാണ് പുതിയ ഭ്രമണപഥം. ഈ മിഷനുവേണ്ടി രാപകൽ അധ്വാനിച്ച മുഴുവൻ ടീം അംഗങ്ങലെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചരിത്രയാത്ര ആരംഭിച്ചു: കെ. ശിവൻ
01:47 AM Jul 23, 2019 | Deepika.com