പാറ്റ്ന/ഗോഹട്ടി: കനത്ത മഴയിലും വെള്ളത്തിലും ബിഹാറിൽ മരണം 102 ആയി. മധുബനി ജില്ലയിൽ ഇന്നലെ അഞ്ചു പേർ മരിച്ചതോടെയാണു ബിഹാറിൽ മരണം നൂറു കടന്നത്. പ്രളയം ഏറ്റവും നാശം വിതച്ച സീതാമർഹിയിൽ 27 പേരും മധുബനിയിൽ 23 പേരും മരിച്ചു. സീതാമർഹിയിലെയും ദർഭംഗയിലെയും ദുരിതാശ്വാസ ക്യാന്പുകളിൽ മുഖ്യമന്ത്രി നിതീഷ്കുമാർ സന്ദർശനം നടത്തി.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആസാമിൽ മരിച്ചവരുടെ എണ്ണം 64 ആയി. 33 ജില്ലകളിൽ 18ഉം പ്രളയദുരന്തം നേരിടുകയാണ്. 38.37 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. അഞ്ചു ജില്ലകളിൽ വെള്ളമിറങ്ങിത്തുടങ്ങിയത് ആശ്വാസമായി. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു ജനം തിരികെ വീടുകളിലെത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, ജോർഹട്ട്, ധുബ്രി ജില്ലകളിൽ ബ്രഹ്മപുത്ര നദിയിലെ വെള്ളം അപകടരമാംവിധം ഉയർന്നിട്ടുണ്ട്.
പ്രളയം: ബിഹാറിൽ മരണം 102, ആസാമിൽ 64
12:32 AM Jul 22, 2019 | Deepika.com