മിർസാപുർ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഗ്രാമമുഖ്യനും കൂട്ടാളികളും വെടിവച്ചു കൊന്നവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ ധർണ അവസാനിപ്പിച്ചു.
കൊല്ലപ്പെട്ട ഏതാനുംപേരുടെ ബന്ധുക്കളെ പ്രിയങ്ക ധർണയിരുന്ന മിർസാപുരിലെ ചുനാർ ഗസ്റ്റ്ഹൗസിലേക്കു ജില്ലാ ഭരണകൂടം കൊണ്ടുവന്നതോടെയാണിത്. രാത്രി ഗസ്റ്റ് ഹൗസിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടും പിന്മാറാതെ മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധത്തിലായിരുന്നു പ്രിയങ്ക.
സോൻഭദ്രയിലെ ഉംഭയിൽ ഭൂമിതർക്കത്തെത്തുടർന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നു പത്ത് ആദിവാസികളെ കഴിഞ്ഞദിവസം വെടിവച്ചുകൊന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോയ പ്രിയങ്കയെ ചുനാർ കോട്ടയ്ക്കു സമീപം പോലീസ് തടഞ്ഞു. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.
ജില്ലാ ഭരണകൂടം വഴങ്ങി, പ്രിയങ്ക ധർണ അവസാനിപ്പിച്ചു
02:00 AM Jul 21, 2019 | Deepika.com