ന്യൂഡൽഹി: ബിഎസ്എഫിന്റെ അതിർത്തി ഔട്ട്പോസ്റ്റുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ ബില്ലുകൾ തീർപ്പാക്കുന്നതിൽ 40 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ഏഴു പേരെ സിബിഐ അറസ്റ്റ് ചെയ്തു.
എൻപിസിസി സോണൽ മാനജർ രാകേഷ് മോഹൻ കോട്വാൾ, മാനേജർ ലതിഫുൾ പാഷാ എന്നിവരും ശ്രീ ഗൗതം കൺസ്ട്രക്ഷൻ കന്പനി ഉടമ അനീഷ് ബെയ്ത്, കന്പനി ഡയറക്ടർ ബിനോദ് സിംഘി, കന്പനിയിലെ ജീവനക്കാരൻ രമേശ് കുമാർ, കോട്വാളിന്റെ ബന്ധു, ധർമേന്ദ്രകുമാർ എന്നിവരുമാണു പിടിയിലായത്. ഹോട്ടലിൽ വച്ച് രമേശ്കുമാറിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുനിൽകുമാറിനെ സിബിഐ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
അതിർത്തി പോസ്റ്റ് നിർമാണത്തിനു കൈക്കൂലി: ഉദ്യോഗസ്ഥർ പിടിയിൽ
11:59 PM Jul 15, 2019 | Deepika.com