ന്യൂഡൽഹി: കസാഖിസ്ഥാനിൽ എണ്ണപ്പാടത്തുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളികളുൾപ്പെടെ 150 ഓളം ഇന്ത്യക്കാർ കുടുങ്ങി. രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുള്ള എണ്ണപ്പാടത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘർഷം ഉടലെടുത്തത്. ലെബനനിൽനിന്നുള്ള ഒരു തൊഴിലാളി സോഷ്യൽമീഡിയയിൽ പോസ്റ്റ്ചെയ്ത ഫോട്ടോയാണു സംഘർഷത്തിലേക്കു നയിച്ചത്.
കസാഖ് തൊഴിലാളികളെ അപമാനിക്കുന്ന ഫോട്ടോയാണിതെന്ന പ്രചാരണത്തെത്തുടർന്നു വിദേശതൊഴിലാളികളെ തദ്ദേശീയർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ എഴുപതോളം പേർ മലയാളികളാണെന്നാണു വിവരം. സംഘർഷത്തിൽ 30 ഓളം പേർക്കു പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും അറബ് വംശജരാണ്. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഹോട്ടലിലേക്കു മാറ്റിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതരും എംബസിയുമായി ആശയവിനിമയം നടത്തി.
ഹെൽപ്ലൈൻനന്പർ: 77012207601,77012207603,771 729 25700.
കസാഖിസ്ഥാനിൽ സംഘർഷം; മലയാളികളടക്കം കുടുങ്ങി
12:24 AM Jul 01, 2019 | Deepika.com