ന്യൂഡൽഹി: കാർഷിക വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കേന്ദ്ര ഇടപെടൽ തേടി പാർലമെന്റിനു മുന്നിൽ യുഡിഎഫ് എം പിമാരുടെ പ്രതിഷേധം. എന്നാൽ, വയനാട് എംപി രാഹുൽ ഗാന്ധിയും ശശി തരൂരും സിപിഎം എംപി എ.എം. ആരിഫും പ്രതിഷേധത്തിൽ പങ്കെടുത്തില്ല.
തരൂർ വ്യക്തിപരമായ കാരണങ്ങളാലാണ് എത്താതിരുന്നതെന്നാണ് വിശദീകരണം. കേരളത്തിൽനിന്നുള്ള മറ്റു യുഡിഎഫ് എംപിമാർ പ്രതിഷേധത്തിനെത്തിയിരുന്നു.
കർഷകരുടെ പ്രശ്നത്തിനു മുൻഗണന നൽകിയായിരിക്കും യുഡിഎഫ് എംപിമാർ ബജറ്റ് ചർച്ചയിൽ പങ്കെടുക്കുക എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നുവെന്നു ബെന്നി ബഹനാൻ പറഞ്ഞു. പ്രതിഷേധിക്കുന്ന വിവരം രാത്രി 10.54ന് കൊടിക്കുന്നിൽ സുരേഷിന്റെ എസ്എംഎസ് വഴിയാ ണ് അറിഞ്ഞതെന്ന് ആരിഫ് പറഞ്ഞു. എന്നാൽ, പ്രതിഷേധ സമരത്തിന്റെ കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു എന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലെ കർഷകരുടെ വിഷയത്തിൽ കേന്ദ്രം നിസംഗത തുടരുകയാണെന്നും ഏകോപനമുണ്ടാക്കാൻ മുഖ്യമന്ത്രി തയറായില്ലെന്നും ഡീൻ കുര്യാ ക്കോസ് ആരോപിച്ചു. ആദ്യ ദിനം തന്നെ കാർഷിക വായ്പ തിരിച്ചടവ് മോറട്ടോറിയം നീട്ടണമെന്ന് ഡീൻ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് എംപിമാർ ഒപ്പിട്ട നിവേദനം ധനമന്ത്രി നിർമല സീതാരാമനു കൈമാറിയിരുന്നു.
യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു
12:34 AM Jun 26, 2019 | Deepika.com