ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ വിഷയുമായി ബന്ധപ്പെട്ട് നേരിട്ട് മറുപടി നൽകി കേരളത്തിൽ നിന്നുള്ള ഏക സിപിഎം എ.എം ആരിഫ്. ഭരണ പ്രതിപക്ഷ എംപിമാരെല്ലാം തന്നെ നന്ദി പ്രമേയ ചർച്ച ആണെന്നത് മറന്ന് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാൽ പോരടിക്കുന്നതിനിടെയാണ് ചുരുങ്ങിയ സമയത്തിനുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ബിജെപിയുടെ കേരളത്തെ ലക്ഷ്യം വച്ചുള്ള പരാമർശങ്ങൾക്ക് ആരിഫ് നേരിട്ടു മറുപടി നൽകിയത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഒന്നിലധികം തവണ ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമിത് എന്ന ശ്ലോകം ഉദ്ധരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ ആരിഫ് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു പറഞ്ഞ ശ്രീനാരാണ ഗുരു മനുസ്മൃതിയേയും ബ്രാഹ്മണ മേധാവിത്വത്തെയും ശക്തായി എതിർത്തിരുന്ന വ്യക്തിയായിരുന്നു എന്നു ചൂണ്ടിക്കാട്ടി.
തീര മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം അങ്ങേയറ്റം മോശമാണ്. തെരഞ്ഞെടുപ്പു കാലത്ത് ഫിഷറീസിന് വേണ്ടി സ്വതന്ത്ര വകുപ്പുണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും സർക്കാർ രൂപീകരിച്ചു കഴിഞ്ഞപ്പോൾ മറ്റൊരു വകുപ്പിൽ ഉൾപ്പെടുത്തുകമാത്രമാണ് ചെയ്തതെന്നും ആരിഫ് പറഞ്ഞു.
കേരളത്തിൽ കണ്ണ് വയ്ക്കേണ്ടെന്ന സൂചന നൽകി ലോക്സഭയിൽ ആരിഫിന്റെ കന്നിപ്രസംഗം
12:38 AM Jun 25, 2019 | Deepika.com