ന്യൂഡൽഹി: മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലുമായി കേന്ദ്രസർക്കാർ വീണ്ടും ലോക്സഭയിൽ. കോണ്ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ രൂക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലവതരിപ്പിച്ചത്.
ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം എതിർത്തെങ്കിലും സ്പീക്കർ ബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകുകയായിരുന്നു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അവതരണത്തിന് അനുമതി നൽകരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സാധാരണ നടപടിക്രമം അനുസരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷമാണ് ബില്ലുകളുടെ അവതരണം നടക്കുന്നത്. എന്നാൽ, മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ സർക്കാർ തിടുക്കത്തിൽ അവതരിപ്പിച്ചതിനെയും പ്രതിപക്ഷം ചോദ്യംചെയ്തു.
മുത്തലാക്ക് ബില്ലുമായി വീണ്ടും മോദി സർക്കാർ
02:08 AM Jun 22, 2019 | Deepika.com