മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലിരുന്ന മൂന്നു കുട്ടികൾകൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 118 ആയി ഉയർന്നു. രണ്ടു കുട്ടികൾ എസ്കെഎംസിഎച്ച് ആശുപത്രിയിലും ഒരു കുട്ടി കേജരിവാൾ ആശുപത്രിയിലുമാണു മരിച്ചത്. ജൂൺ ഒന്നുമുതൽ 398 കുട്ടികൾ എസ്കെഎംസിഎച്ച് ആശുപത്രിയിലും 154 കുട്ടികൾ കേജരിവാൾ ആശുപത്രിയിലും ചികിത്സ തേടിയെത്തിയിരുന്നു.
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികൾ മരിക്കാനിടയായതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. കഫീൽ ഖാൻ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാനായി ഇന്നലെ ദാമോദർപുരിൽ എത്തി. കഫീൽ ഇവിടെ ക്യാന്പ് ചെയ്താണു ബോധവത്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിവരുന്നത്.
മസ്തിഷ്കജ്വരം: ബിഹാറിൽ മരണം 118 ആയി
12:26 AM Jun 21, 2019 | Deepika.com