ന്യൂഡൽഹി: യുഡിഎഫിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് ശബരിമല വിശ്വാസ സംരക്ഷണത്തിനായി ബിൽ കൊണ്ടുവന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. വ്യക്തിപരമായ താത്പര്യം കൂടി അതിലുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ മന്ത്രിയായിരിക്കെ ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി നിലപാട് എടുത്തതിൽ വിശദമായ ചർച്ച നടന്നോയെന്ന കാര്യത്തിൽ ഓർമയില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 200 ആക്കണമെന്നും വേതനം എണ്ണൂറാക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബില്ലിനും പ്രേമചന്ദ്രന് അവതരണാനുമതി ലഭിച്ചു. ഇഎസ്ഐ അനുകൂല്യം അസംഘടിത മേഖലയിൽ ഉള്ളവർക്ക് കൂടി ലഭ്യമാക്കുണമെന്നാവശ്യപ്പെടുന്ന ഭേദഗതി, സർഫസി നിയമ ഭേദഗതി എന്നീ സ്വകാര്യ ബില്ലുകളും വെള്ളിയാഴ്ച എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിക്കും.
ശബരിമല ബിൽ യുഡിഎഫ് നയത്തിന്റെ ഭാഗമെന്ന് പ്രേമചന്ദ്രൻ
12:14 AM Jun 20, 2019 | Deepika.com