രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന്

12:45 AM Jun 19, 2019 | Deepika.com
ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നു വാദം കേൾക്കും. ബിജെപി അധ്യക്ഷൻ അമിത്ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവുകളിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്നത്.

ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസിൽ ഇന്നു വാദം കേൾക്കാമെന്നു പറഞ്ഞത്. രണ്ട് രാജ്യസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കണമെന്നാവശ്യപ്പെടുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ അഭിഭാഷകൻ വിവേക് തൻക ആവശ്യപ്പെട്ടു. ഗുജറാത്തിലെ അമ്രേലിയിൽ നിന്നുള്ള എംഎൽഎയും പ്രതിപക്ഷ നേതാവുമായി പരേഷ്ഭായ് ധനാനിയാണ് ഹർജി നൽകിയിരിക്കുന്നത്.