ഇൻഡോർ: രാജ്യത്ത് കഴിഞ്ഞവർഷം നടപ്പാക്കിയ ഇലക്ടറൽ ബോണ്ടിന് 5800 കോടി രൂപയുടെ പ്രതികരണം. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതിനായി 2018ൽ പ്രാബല്യത്തിൽ വന്ന ഇലക്ടറൽ ബോണ്ട് കഴിഞ്ഞ 14 മാസത്തിനിടെ 5,851.41 കോടി രൂപയുടേതാണ് വാങ്ങിയത്. ഇതിന്റെ 77 ശതമാനമായ 4,444.32 കോടി രൂപയുടെ ബോണ്ടും തെരഞ്ഞെടുപ്പ് കാലമായിരുന്ന കഴിഞ്ഞ മാർച്ച് ഒന്നു മുതൽ മേയ് പത്തുവരെയാണ് വാങ്ങിയിരിക്കുന്നതെന്നും വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയപാർട്ടികൾക്കു നൽകുന്ന സംഭാവനകളിൽ സുതാര്യതയുണ്ടാക്കാനെന്ന പേരിലാണ് ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി 2017-18 ബജറ്റിൽ ഇലക്ടറൽ ബോണ്ടിന് രൂപംനൽകിയത്.
ഇലക്ടറൽ ബോണ്ടിന് 5,800 കോടിയുടെ പ്രതികരണം
12:49 AM Jun 18, 2019 | Deepika.com