ന്യൂഡൽഹി: ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പരാജയം അപ്രതീക്ഷിതമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ച് പരിശോധിക്കുന്ന പ്രഫ. കെ.വി തോമസ് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റ് മ്മേളനത്തിൽ മുഴുവൻ സമയവും എംപിമാർ പങ്കെടുക്കണം. ഹാജർ ഒരു കാരണവശാലും മുടക്കരുത്. സമ്മേളനം നടക്കുന്പോൾ മണ്ഡലത്തിൽ നിൽക്കരുത്. കേരളകോണ്‍ഗ്രസിലെ വിഷയങ്ങൾ സൗഹാർദപൂർവം ഒത്തുതീർപ്പാക്കും. അനുരഞ്ജനത്തിന്റെ വാതിലുകൾ അടയ്ക്കപ്പെട്ടിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയം ഐതിഹാസികമാണ്. അത് മനസിലാക്കി കേരളകോണ്‍ഗ്രസ് പ്രവർത്തിക്കണം.
രാഹുലിന്റെ സാന്നിധ്യം വയനാട്ടിൽ എപ്പോഴും പ്രതീക്ഷിക്കരുത്. രാജ്യം കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. രാഹുലിന്റെ അസാന്നിധ്യം വയനാട്ടിൽ ഉണ്ടാകാതിരിക്കാൻ കൽപ്പറ്റയിലും മുക്കത്തും രണ്ട് ഓഫീസുകൾ തുടങ്ങും. ഓഫീസ് പ്രൊഫഷണൽ ടീമുകളെ ഏല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാവരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടക്കട്ടെ എന്നും അഴിമതിയെ ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂടിക്കാഴ്ച്ച അദാനിയെ സംരക്ഷിക്കാനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ഗഡ്കരി അദാനിയുടെ ഇടനിലക്കാരനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്തില്ല. ഉള്ളടക്കം ജനങ്ങൾ അറിയണം. ധൃതി പിടിച്ച് സർക്കാർ റിപ്പോർട്ട് തയാറാക്കിയത് എന്തിനാണെന്നും ഇതു ഹെക്കോടതി സ്റ്റേ ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ പരാജയം അപ്രതീക്ഷിതമെന്നു മുല്ലപ്പള്ളി
12:49 AM Jun 18, 2019 | Deepika.com