ബംഗളൂരു: ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിൽ ഉലച്ചിലുകളുണ്ടായതോടെ മന്ത്രിസഭാ വികസനം 12നുണ്ടാകുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഗവർണറെ സന്ദർശിച്ചശേഷം ട്വിറ്ററിലൂടെയാണ് കുമാരസ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളുമായി ഒരാഴ്ചയിലേറെയായി ചർച്ചകളും വാഗ്വാദങ്ങളും നടന്നുവരികയായിരുന്നു.
മന്ത്രിസഭാവികസനത്തിന് സമയം നീട്ടി നല്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഗവർണറെ കണ്ടു. 12-ാം തീയതി രാവിലെ 11.30ന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ഗവർണർ സമയം നിശ്ചയിച്ചു എന്നായിരുന്നു ട്വീറ്റ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. സ്വതന്ത്രസ്ഥാനാർഥി സുമലത അംബരീഷ് മാണ്ഡ്യ സീറ്റിൽനിന്നു ജയിച്ചു. കുമാരസ്വാമിയുടെ മകൻ നിഖിലിനെയാണു സുമലത പരാജയപ്പെടുത്തിയത്.
മന്ത്രിസഭാ വികസനം 12നെന്നു കുമാരസ്വാമി
01:32 AM Jun 09, 2019 | Deepika.com