എല്ലാ സഹായവും ഉറപ്പ്: കേന്ദ്രം

12:00 AM Jun 05, 2019 | Deepika.com
ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായവും ഉറപ്പു നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നുള്ള ആറംഗ വിദഗ്ധ സംഘം ഇതിനോടകം കൊച്ചിയിൽ എത്തിയതായും അദ്ദേഹം അറിയിച്ചു. നിപ്പ ബാധ സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ എല്ലാവിധ മുൻകരുതകൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.കേരളത്തിലും കേന്ദ്രത്തിലും കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും ഇല്ല. നിപ്പയെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. ഹർഷവർധൻ പറഞ്ഞു. പ്രതിരോധ മരുന്നായ മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലേക്കയച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി ചെയ്യും. വന്യജീവി വകുപ്പിനോട് വവ്വാലുകളെ പിടികൂടി വൈറസ്ബാധ സ്ഥിരീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ തുടങ്ങിയ കണ്‍ട്രോൾ റൂമിന്‍റെ നന്പർ : 01123978046 .