കുടിവെള്ളത്തിനു സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎൽഎ ചവിട്ടിവീഴ്ത്തി

12:28 AM Jun 04, 2019 | Deepika.com
അഹമ്മദാബാദ്: കുടിവെള്ള പ്രശ്നത്തിന്‍റെ പേരിൽ സമരം ചെയ്ത എൻസിപി നേതാവുകൂടിയായ സ്ത്രീയെ ഗുജറാത്തിലെ ബിജെപി എംഎൽഎ ചവിട്ടിവീഴ്ത്തി.

കുടിവെള്ള പ്രശ്നത്തിൽ ആദ്യം എംഎൽഎയുടെ സഹോദരനായ കോർപറേഷൻ കൗൺസിലറെയാണു കണ്ടത്. ഇയാൾ അസഭ്യവർഷം ചൊരിഞ്ഞതോടെയാണ് സമരം എംഎൽഎ ബലാറം തവാനിയുടെ ഓഫീസിലേക്കു മാറ്റിയത്. ഇവിടെനിന്നാകട്ടെ അതിക്രൂരമായ മർദനമേൽക്കുകയും ചെയ്തു. സ്ത്രീയെ നടുറോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎ ക്ഷമാപണം നടത്തി തടിയൂരാനൊരുങ്ങുകയാണ്. എംഎൽഎയുടെ പ്രവൃത്തിയെ ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. നിലത്തുവീണ തന്നെ വയറിൽ തൊഴിക്കുകയും മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തുവെന്ന് മർദനമേറ്റ നീതു തേജ്‌വാനി പറഞ്ഞു.

നരോദ മേഖലയിൽനിന്നുള്ള ഏതാനും സ്ത്രീകളും നീതുവിന്‍റെ ഭർത്താവും എംഎൽഎയെ കാണാനുള്ള സംഘത്തിലുണ്ടായിരുന്നു. കുടിവെള്ള പ്രശ്നത്തിന് എംഎൽഎയുടെ സഹോദരനായ കൗൺസിലറെ കണ്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഭീഷണിപ്പെടുത്തി ഇവരെ പറഞ്ഞുവിടുകയായിരുന്നു അയാൾ.
മൂന്നു നാല് ദിവസങ്ങൾക്കുശേഷവും കൗൺസലർക്കെതിരേ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് സമരം മേഘാനി നഗറിലെ എംഎൽഎയുടെ ഓഫീസിലേക്കു മാറ്റിയത്. സമീപവാസികളായ ഏതാനും പേർക്കൊപ്പം ഓഫീസിലെത്തിയപ്പോൾ എംഎൽഎ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനിടെ കിഷോർ തവാനിക്കെതിരേ സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു. തൊട്ടുപിന്നാലെ എംഎൽ എത്തി. വന്നയുടൻ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ പിടിച്ചുവാങ്ങി. തുടർന്നായിരുന്നു ക്രൂരമായ മർദനം. നിലത്തുവീണ തന്‍റെ വയറ്റിലും മുഖത്തും ചവിട്ടിയെന്നു സ്ത്രീ പറഞ്ഞു. ഭർത്താവ് തടയാനെത്തിയപ്പോൾ എംഎൽഎയുടെ ആളുകൾ മർദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ചതായി എംഎൽഎ അറിയിച്ചു. എൻസിപി നേതാവായ യുവതിയും ഭർത്താവും തന്നെ ആക്രമിക്കാനെത്തിയെന്നായിരുന്നു എംഎൽഎയുടെ ആദ്യപ്രതികരണം.