കരടിൽ കല്ലുകടിയോടെ ദേശീയ വിദ്യാഭ്യാസ നയം

01:14 AM Jun 02, 2019 | Deepika.com
ന്യൂഡൽഹി: കഴിഞ്ഞ സർക്കാരിന്‍റെ കാലം മുതൽ പ്രശ്നമുണ്ടാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചത് വീണ്ടും വിവാദമുയർത്തി. രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള പുതിയ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്കിന് ദേശീയ വിദ്യാഭ്യാസ നയം 2019ന്‍റെ കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡോ. കസ്തൂരിരംഗൻ സമിതിയാണ് കൈമാറിയത്. അതിനിടെ, വിദ്യാഭ്യാസ രംഗത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണ് വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാരോപിച്ച് തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടങ്ങി. പുതിയ കരട് റിപ്പോർട്ടിന്മേൽ ജൂണ്‍ 30 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

മുപ്പതു വർഷത്തിനു ശേഷമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസം നയം നടപ്പാക്കാൻ ഒരുങ്ങുന്നത്. കരട് നയത്തിൽ പാഠ്യപദ്ധതിയിൽ പുനർരൂപീകരണം ശിപാർശ ചെയ്യുന്നതിനൊപ്പം പ്രബോധന പദ്ധതിയിലും നവീകരണം ലക്ഷ്യമിടുന്ന നയം വിദ്യാഭ്യാസ അവകാശത്തിന്‍റെ വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമേ കേന്ദ്ര മാനവ വിഭവശേഷി മന്ത്രായലത്തിന്‍റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ സംബന്ധമായ എല്ലാ പുതിയ പദ്ധതികളും നടപ്പാക്കാൻ രാഷ്‌ട്രീയ ശിക്ഷാ ആയോഗ് എന്ന പേരിൽ പുതിയൊരു ഉന്നതാധികാര ബോഡി ഉണ്ടാക്കണം. അതിന് പുറമേ സംസ്ഥാനങ്ങൾക്ക് രാജ്യശിക്ഷ ആയോഗ് അല്ലെങ്കിൽ സ്റ്റേറ്റ് എഡ്യുക്കേഷൻ കമ്മീഷൻ രൂപീകരിക്കാം എന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ അവകാശ പരിധി 18 വയസുവരെ ആക്കണമെന്നും നിർദേശമുണ്ട്.

സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കണം. പാഠ്യവിഷയങ്ങളിൽ വിഷയ വിവേചനമില്ലാതെ കലയും യോഗയും ഉൾപ്പെടുത്തണം. അധ്യാപക പരിശീലനത്തിന്‍റെ കാലാവധി കൂട്ടി ഗുണനിലവാരം മെച്ചപ്പെടുത്തണം. വിദ്യാഭ്യാസത്തെ ലാഭക്കച്ചവട ലക്ഷ്യത്തിൽനിന്നു മോചിപ്പിച്ച് സ്വകാര്യ, പൊതുവിദ്യാഭ്യാസ മേഖലയെ ഏകലക്ഷ്യത്തിൽ ഏകീകരിക്കണം എന്നീ നിർദേശങ്ങളും സമിതി മുന്നോട്ടു വയ്ക്കുന്നു.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലധിഷ്ഠിത കോഴ്സുകളും നിർബന്ധമാക്കണം. സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിലും തൊഴിലധിഷ്ഠിത വിഷയങ്ങൾ ഉൾപ്പെടുത്തണം. നാഷണൽ എഡ്യുക്കേഷണൽ ടെക്നോളജി ഫോറം രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ക്ലാസിക് ഭാഷകളുടെ ഉന്നതിക്കും പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനും പാലി, പേർഷ്യൻ, പ്രാകൃത് ഭാഷകളുടെ ഉന്നമനത്തിനു വേണ്ടി മൂന്നു പുതിയ ദേശീയ സ്ഥാപനങ്ങൾ, വിവർത്തനത്തിനും വ്യാഖ്യാനത്തിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ലേഷൻ ആൻഡ് ഇന്‍റർപ്രെട്ടേഷൻ (ഐഐടിഐ) എന്നിവ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസലേഷൻ ആന്‍റ ഇന്‍റർപ്രിട്ടേഷൻ (ഐഐടിഐ) രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

2016 മേയ് 27നാണു മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യന്‍റെ അധ്യക്ഷതയിലുള്ള സമിതി ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ കരട് റിപ്പോർട്ട് നൽകിയത്. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രമേ റിപ്പോർട്ട് പരസ്യപ്പെടുത്തൂ എന്നായിരുന്നു അന്നു വിദ്യാഭ്യാസത്തിന്‍റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നത്. റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ ചൊല്ലി ടി.എസ്.ആർ. സുബ്രഹ്മണ്യനും സ്മൃതി ഇറാനിയുമായുള്ള തർക്കത്തിനിടെ ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കു ചോർന്നു കിട്ടിയ കരട് റിപ്പോർട്ട് പുറത്തു വന്നു.

ഇതോടെയാണ് റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും പുറമേ സംഘപരിവാർ സംഘടനകൾക്കുമുള്ള അമിത താത്പര്യം വ്യക്തമായത്. ഇതു സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് പ്രകാശ് ജാവഡേക്കർ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്. കരടു നയത്തിലെ നിർദേശങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണെന്നും വേദ, ഗുരുകുല സന്പ്രദായങ്ങളെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് സിബിസിഐ ഉൾപ്പടെ വിമർശനം ഉയർത്തി. വിദ്യാഭ്യാസ അവകാശ നിയമത്തെ ഒരു വിഭാഗം ശ്രേഷ്ഠമെന്നു വിലയിരുത്തുന്പോഴും ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിച്ചു എന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ സമിതിയുടെ റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

വിമർശനങ്ങൾ രൂക്ഷമായതോടെ 2017 ജൂണിൽ അന്തിമ നയം രൂപീകരിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുതിയ സമിതിക്കു രൂപം നൽകിയത്. മുംബൈ എസ്എൻഡിടി സർവകലാശാല വൈസ് ചാൻസലർ വസുധ കാമത്ത്, പ്രിൻസ്റ്റണ്‍ സർവകലാശാലയില ഗണിശാസ്ത്ര അധ്യാപകൻ മഞ്ജുൾ ഭാർഗവ, ബാബ സാഹേബ് അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ രാം ശങ്കർ കുരീൽ, അമർകാന്തക് ട്രൈബൽ സർവകലാശാല വൈസ് ചാൻസലർ ടി.വി. കട്ടമണി, ഗുവാഹത്തി സർവകലാശാലയിലെ പേർഷ്യൻ അധ്യാപകൻ മഹ്സർ ആസിഫ്, കെ.എം. ത്രിപാഠി, സിഎബിഎ അംഗം എം.കെ. ശ്രീധർ എന്നിവരായിരുന്നു കസ്തൂരിരംഗൻ സമിതിയിലെ മറ്റ് അംഗങ്ങൾ.

യുജിസിക്ക് ബദൽ തന്നെ

യുജിസിക്കു ബദൽ സംവിധാനം വേണമെന്നും സുബ്രഹ്മണ്യൻ സമിതി നിർദേശിച്ചിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷനെ ഭാവിയിൽ നീക്കം ചെയ്യാവുന്ന തരത്തിൽ നിയമം കൊണ്ടു വരണമെന്നാണു കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ കരടു റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. ഇക്കാര്യങ്ങൾ ഉൾപ്പെടെ ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത് യുജിസിക്കു പകരം ഉന്നത വിദ്യാഭ്യാസ സമതി മതിയെന്ന പ്രത്യേക ശിപാർശ വന്നു ചർച്ചയായിതിനു ശേഷമാണ് ഇപ്പോൾ പുതിയ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2018 ജൂണ്‍ 27നാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ സമിതിയായ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷൻ (യുജിസി) പൂർണമായി റദ്ദ് ചെയ്ത് ഹയർ എഡ്യുക്കേഷൻ കമ്മീഷനുമായി (എച്ചഇസിഐ) കേന്ദ്രസർക്കാർ രംഗത്തെത്തിയത്. 1956ലെ യുജിസി നിയമം റദ്ദ് ചെയ്ത് എച്ച്ഇസിഐ രൂപീകരിക്കാനാണ് നീക്കം. ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയമം 2018 (യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ നിയമം റദ്ദാക്കിക്കൊണ്ടുള്ള) എന്നായിരിക്കും പുതിയ നിയമത്തിന്‍റെ പേര്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണ അധികാരങ്ങൾ നൽകുന്നവയാണ് കരട് നിയമത്തിലെ വ്യവസ്ഥകൾ. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്‍റ് വിതരണം കേന്ദ്ര സർക്കാരിന്‍റെ കൈവശമാകും. യുജിസിയെ അട്ടിമറിച്ചു കൊണ്ടുള്ള കരടു നിയമം കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ചു കഴിഞ്ഞിരുന്നു. ഇതിന് ഉൗന്നൽ നൽകുന്ന നിർദേശങ്ങളാണ് കരട് വിദ്യാഭ്യായ നയത്തിലും ഉള്ളത്.

പുതിയ ഘടന

പ്രീ പ്രൈമറി സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടും. ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയാറാക്കുക. സെക്കൻഡറി സ്റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കൻഡറി സ്റ്റേജിൽ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കേണ്ടി വരുമെന്ന് എൻ ഇപി ഡ്രാഫ്റ്റ് അറിയിച്ചു.

പുതിയ കരടിലെ നിർദേശങ്ങൾ

10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശിപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക. കഴിഞ്ഞ 50 വർഷമായി രാജ്യത്ത് 10+2 രീതിയാണ് സ്കൂൾ വിദ്യാഭ്യാസത്തിൽ പിൻതുടരുന്നത്. പുതിയ കാലഘട്ടത്തിൽ തൊഴിലിനും അപ്പുറത്തായി മെച്ചപ്പെട്ട രീതിയിലുള്ള ചിന്തകൾക്ക് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ പ്രാപ്തമാക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നവീകരിക്കണമെന്നാണ് കസ്തൂരിരംഗൻ പറഞ്ഞത്.

നിലവിൽ രാജ്യത്ത് ഗ്രേഡുകളും ക്ലാസുകളുമായാണ് 10+2 പഠനം. പ്രൈമറി സ്റ്റേജിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ വരെയും അപ്പർ പ്രൈമറി സ്റ്റേജിൽ ആറുമുതൽ എട്ടുവരെ ക്ലാസുകൾ വരെയും സെക്കൻഡറി സ്റ്റേജിൽ 9,10 ക്ലാസുകളും ഹയർ സെക്കൻഡറിയിൽ 11,12 ക്ലാസുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീ യൂണിവേഴ്സിറ്റി, ഇന്‍റർ മീഡിയറ്റ്, ജൂണിയർ കോളജ് എന്നിവയും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, പുതുതായി വരുന്ന സംവിധാനത്തിൽ ഹയർ സെക്കൻഡറി അഥവാ ജൂണിയർ കോളജ് ഒഴിവാക്കപ്പെടും. സെക്കൻഡറി സ്റ്റേജിലെ ഒഴിവാക്കാൻ പറ്റാത്ത ഭാഗമായി 11, 12 ക്ലാസുകൾ പരിഗണിക്കപ്പെടും.

പുതിയ വിദ്യഭ്യാസ നയത്തിൽ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകൾ വേർതിരിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാമത്തെ സ്റ്റേജിൽ ഉൾപ്പെടുക. 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങൾ.

ന്യൂനപക്ഷ മേഖലയിലും ആശങ്ക

ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിനായി ടി.എസ്.ആർ. സുബ്രഹ്മണ്യൻ സമിതി സമർപ്പിച്ച കരടു റിപ്പോർട്ടിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കയിലാക്കുന്ന ഭാഗങ്ങൾ പൊളിച്ചെഴുതുകയെന്നത് അന്തിമ നയരൂപീകരണത്തിനായി നിയോഗിച്ച കസ്തൂരിരംഗൻ സമിതിയുടെ വെല്ലുവിളി. കരടു റിപ്പോർട്ടിൽ നാലു തവണ മാത്രമായിരുന്നു ന്യൂനപക്ഷം എന്ന പ്രയോഗം പോലുമുണ്ടായിരുന്നത്. അതിനുപുറമേ, ദേശീയ വിദ്യാഭ്യാസ നയം രൂപീകരണത്തിനായുള്ള കരടു റിപ്പോർട്ടിലെ പല പ്രധാന നിർദേശങ്ങളും 2009ലെ വിദ്യാഭ്യാസ അവകാശ നിയമവുമായി ഒത്തു പോകാത്തതും നിയമഭേദഗതിയെ ലക്ഷ്യംവച്ചു കൊണ്ടുള്ളതുമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായെന്ന വിമർശം അന്നത്തെ കരട് റിപ്പോർട്ടിൽ ഉണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽനിന്നുള്ളവർക്ക് 25 ശതമാനം സംവരണത്തിലൂടെ സൗജന്യ പ്രവേശനം നൽകണമെന്നും നിർദേശിക്കുന്നു.

ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ട സ്കൂളുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടെന്നു കുറ്റപ്പെടുത്തുന്ന ഭാഷയിലാണു സുബ്രഹമണ്യൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

സെബി മാത്യു