സഖ്യകക്ഷികൾക്കു മന്ത്രിസഭയിൽ ആനുപാതിക പ്രാതിനിധ്യം വേണമെന്നു നിതീഷ്കുമാർ

01:31 AM Jun 01, 2019 | Deepika.com
പാറ്റ്ന: സഖ്യകക്ഷികൾക്കു മന്ത്രിസഭയിൽ ആനുപാതിക പ്രാതിനിധ്യം വേണമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. ഒരു മന്ത്രിസ്ഥാനമെന്ന പ്രതീകാത്മക പ്രാതിനിധ്യത്തിന്‍റെ പേരിൽ കേന്ദ്രമന്ത്രിസഭയിൽനിന്നു ജെഡി-യു വിട്ടുനിന്നിരുന്നു. തങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്നും ഭാവിയിലും ജെഡി-യു കേന്ദ്രമന്ത്രിസഭയിൽ ചേരില്ലെന്നും നിതീഷ്കുമാർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം.

ഒരു കാബിനറ്റ് മന്ത്രി, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരു സഹമന്ത്രി എന്നിങ്ങനെ മൂന്നു മന്ത്രിസ്ഥാനങ്ങളാണു ജെഡി-യു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഒരു മന്ത്രിസ്ഥാനമാണു ബിജെപി അധ്യക്ഷൻ അമിത് ഷാ വാഗ്ദാനം ചെയ്തത്. ഇക്കാര്യം നിതീഷ്കുമാർ നിരസിച്ചു.
തുടർന്ന് ബിഹാറിന്‍റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവും ഒരു മന്ത്രിസ്ഥാനമെന്ന നിലപാടുമായി സമീപിച്ചെങ്കിലും നിതീഷ്കുമാർ വഴങ്ങിയില്ല. ലോക്സഭയിൽ 16ഉം രാജ്യസഭയിൽ ആറും അംഗങ്ങളാണുള്ളത്.