ആകാംക്ഷയുടെ മണിക്കൂറുകൾ

01:28 AM May 31, 2019 | Deepika.com
ന്യൂഡൽഹി: മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ചു മോദിയും അമിത് ഷായും കഴിഞ്ഞ മൂന്നു ദിവസങ്ങളായി മണിക്കൂറുകൾ നീണ്ട ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും പുതിയ മന്ത്രിസഭയിൽ ആരൊക്കെയാണ് അംഗങ്ങൾ എന്നത് സംബന്ധിച്ച് അവസാന നിമിഷം വരെ ബിജെപിയും നേതാക്കളും ആകാംക്ഷ നിലനിർത്തി.

ഇന്നലെ വൈകുന്നേരം നാലരയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവരായിരുന്നു രണ്ടാം മോദി സർക്കാരിലെ മന്ത്രിമാർ. മൂന്നര വരെ ഈ ക്ഷണം ലഭിച്ചവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഡൽഹിയിലെ ഒൗദ്യോഗിക വസതിയിലുണ്ടായിരുന്ന വി. മുരളീധരനെ പാർട്ടി അധ്യക്ഷൻ അമിത്ഷാ ആണ് ചായ സത്കാരത്തിലേക്കു ക്ഷണിച്ചത്.

അത്രയേറെ അപ്രതീക്ഷിതവും നാടകീയവുമായാണ് മോദിയും അമിത്ഷായും പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തത്. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള ബിജെപി എംപി കൈലാഷ് ചൗധരി ഒരു മന്ത്രിപദവി സ്വപ്നത്തിൽ പോലും കണ്ടല്ല ഇന്നലെ ഡൽഹിയിലെത്തിയത്. ബാർമറിൽ ബിജെപി മുൻമന്ത്രി ജസ്വന്ത് സിംഗിന്‍റെ മകനും കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ മാനവേന്ദ്ര സിംഗിനെയാണ് ചൗധരി പരാജയപ്പെടുത്തിയത്.

മന്ത്രിയാണ് എന്ന ഫോണ്‍ വിളി എത്തിയതും സത്യപ്രതിജ്ഞ ചടങ്ങിനു പോകുന്പോൾ ധരിക്കാൻ പറ്റിയൊരു നല്ല കുർത്തയും പൈജാമയും വാങ്ങുന്നതിനായി നേരെ കൊണാട്ട് ഹൗസിലെ കടയിലേക്ക് പായുകയായിരുന്നു ചൗധരി.

മന്ത്രിയാകാൻ ഉള്ളവരെ അമിത്ഷാ നേരിട്ടു ഫോണിൽ വിളിക്കുകയായിരുന്നു എന്നാണ് വിവരം. അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ താൻ ഉണ്ടാകും. ഏഴു മണിക്കാണ് സത്യപ്രതിജ്ഞ. അഞ്ചു മണിക്ക് പ്രധാനമന്ത്രി ചായ സത്കാരം നടത്തുന്നുണ്ട്. അതിശേഷം രാഷ്ട്രപതി ഭവനിലേക്ക് നമുക്ക് സത്യപ്രതിജ്ഞയ്ക്ക് പോകാം എന്നാണ് ഡി.വി സദാനന്ദ ഗൗഡ ഉൾപ്പടെയുള്ളവരോട് അമിത്ഷാ ഫോണ്‍ വിളിച്ചു പറഞ്ഞത്.