കന്നി എംപിമാർക്ക് മോദിയുടെ കർശന നിർദേശങ്ങൾ

01:46 AM May 26, 2019 | Deepika.com
ന്യൂഡൽഹി: ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ചു പാർലമെന്‍റിലെത്തിയ എംപിമാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നു മോദി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും ആശംസകളും അഭിനന്ദങ്ങളും അർഹിക്കുന്നു. എന്നാൽ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർ കൂടുതൽ അഭിനന്ദനം അർഹിക്കുന്നു എന്നും മോദി പറഞ്ഞു.

മന്ത്രിമാർ ആകാനുള്ളവരുടെ പട്ടികയിൽ നിങ്ങളുടെ പേരും ഉണ്ടെന്ന് മാധ്യമങ്ങൾ പറയും. ആരും അതു കേട്ട് സന്തോഷിക്കാൻ നിൽക്കേണ്ട. അതൊക്കെ നിങ്ങളെ വഴി തെറ്റിക്കുന്ന വാർത്തകളാണ്. മാധ്യമങ്ങൾ അവരുടെ താത്പര്യത്തിനനുസരിച്ച് വാർത്തകൾ നൽകുന്നു. അങ്ങനെയേ അതിനെ കാണാവൂ. നിങ്ങളുടെ പേര് സത്യപ്രതിജ്ഞ ചെയ്യേണ്ടവരുടെ പട്ടികയിൽ ഉണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോണ്‍ വരും. അങ്ങനെ ഫോണ്‍ വന്നാൽ അത് സത്യമാണെന്ന് ഉറപ്പാക്കുക. അങ്ങനെ വരുന്ന ഫോണ്‍ കോളിന്‍റെ നിജസ്ഥിതി ഉറപ്പ് വരുത്തണം എന്നും മോദി ഓർമിപ്പിച്ചു.

ഡൽഹി ഒരു പ്രത്യേക സ്ഥലമാണ്. പുതിയ എംപി മാരെ സഹായിക്കാൻ പലരും വരും. ആദ്യമൊക്കെ ചെറിയ ചെറിയ സഹായങ്ങളാകും ലഭിക്കുക. പിന്നെ വലിയ വലിയ സഹായങ്ങളിലേക്ക് കടക്കും. കുറച്ച് കഴിയുന്പോൾ അവരെ ഒഴിവാക്കാൻ പോലും ആകാതെവരും. അപ്പോഴേക്കും ചിലപ്പോൾ ചില കുഴികളിൽ ചാടിയേക്കും.

ഇപ്പോൾ തെരഞ്ഞെടുക്കപ്പെടാത്ത ചിലർ അവരുടെ സെക്രട്ടറിമാരെ നിങ്ങളുടെ കൂടെക്കൂട്ടാൻ നിർബന്ധിക്കും. നിങ്ങൾ നിങ്ങൾക്ക് അറിയാവുന്ന ആൾക്കാരെ മാത്രമേ ഒപ്പം നിറുത്താവൂ. കഴിയുന്നതും സ്വന്തം മണ്ഡലത്തിലുള്ള ഏറ്റവും ചുരുങ്ങിയത് വർഷങ്ങളായി പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ.
എംപി മാരോടൊക്കെ പ്രതികരണം തേടി മാധ്യമ പ്രവർത്തകർ കടന്നുവരും. പ്രശസ്തി നല്ലതാണെന്നു കരുതി എന്തെങ്കിലും പറയും. ഇത്തരം പ്രതികരണങ്ങൾ പിന്നീട് വിവാദം ആകും. അതുകൊണ്ട് നഷ്ടമേ ഉണ്ടാകൂ. അത്തരം പ്രസ്താവനകൾ ഒഴിവാക്കണം. അതിനാൽ എല്ലാ കാര്യങ്ങളിലും ഉടൻ പ്രതികരണം നൽകണം എന്ന ആഗ്രഹം ഒഴിവാക്കണം. ഇനി, പ്രതികരിക്കുകയാണെങ്കിൽ തന്നെ വസ്തുതകൾ പഠിച്ച ശേഷം മാത്രം പ്രതികരിക്കുക.

മാധ്യമ പ്രവർത്തകർ "ഓഫ് ദി റിക്കാർഡ്’ പ്രതികരണം തേടി വരും. അങ്ങനെയൊന്ന് ഇല്ല. ഇക്കാലത്ത് പല തരത്തിലുള്ള റെക്കോർഡിംഗ് മെഷീനുകൾ ഉണ്ട്. ഏതൊക്കെ ഘടിപ്പിച്ചാണ് ആരൊക്കെ വരുന്നത് എന്ന് അറിയില്ലെന്നും മോദി മുന്നറിയിപ്പു നൽകി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർ ധാർഷ്‌ട്യം വെടിയണമെന്നും മാധ്യമങ്ങളുടെ കാമറയ്ക്കു മുന്നിൽ പ്രലോഭനങ്ങൾക്ക് വഴങ്ങിപ്പോകരുതെന്നും മോദി മുന്നറിയിപ്പു നൽകി. ആദ്യമായി എത്തുന്ന എംപിമാർ പല വെല്ലുവിളികളെയും നേരിടേണ്ടി വരും. വിഐപി സംസ്കാരം ഒരു കാലത്തും ഗുണം ചെയ്യില്ല. രാജ്യം അതു വെറുക്കുന്നു. വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയിൽ പോലും പ്രത്യേക പരിഗണനയോ ഇളവോ ആവശ്യപ്പെടരുത്. ആയിരക്കണക്കിന് കാമറകളാണ് നിങ്ങൾക്കും ചുറ്റും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഒരു പോസ്റ്റ് വന്നാൽ മതി, എല്ലാ പേരും പോകും. തെറ്റ് മാനുഷികമാണ്. എന്നാൽ, ശ്രദ്ധയോടെ പെരുമാറണം. എന്ത് ചെയ്യുന്പോഴും ഗാന്ധിജിയെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും ഓർമിക്കണം. ഭരണഘടനാ ശിൽപിയായ അംബേദ്കറെയും ഓർമിക്കണമെന്നും മോദി പറഞ്ഞു.