ഗാംഗ്ടോക്: സിക്കിമിൽ പവൻകുമാർ ചാംലിംഗിന്റെ 24 വർഷത്തെ ഭരണത്തിന് അന്ത്യമായി.17 സീറ്റുകളോടെ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം) ഭരണമുറപ്പിച്ചു.
ചാംലിംഗിന്റെ സിക്കിം ഡെമോക്രാറ്റിക് മോർച്ച(എസ്ഡിഎം) 15 സീറ്റോടെ പ്രതിപക്ഷത്തായി. എന്നാൽ ലഭിച്ച വോട്ടിൽ നേരിയ മുൻതൂക്കം എസ്ഡിഎമ്മിനാണ്. 1,67,620 വോട്ടാണ് (47.63%) എസ്ഡിഎമ്മിനു ലഭിച്ചത്. എസ്കെഎം 165,508 വോട്ട് നേടി. ബിജെപിക്ക് 5,700 വോട്ടും കോൺഗ്രസിന് 2,719 വോട്ടുമാണു കിട്ടിയത്.
23 വർഷം തുടർച്ചയായി മുഖ്യമന്ത്രിപദത്തിലിരുന്ന ജ്യോതി ബസുവിന്റെ റിക്കാർഡ് കഴിഞ്ഞ ഡിസംബറിലായിരുന്നു ചാംലിംഗ് മറികടന്നത്. 1994ലാണ് ചാലിംഗ് മുഖ്യമന്ത്രിപദത്തിലെത്തിയത്. 1999, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം ആവർത്തിച്ചു.
സിക്കിമിൽ ചാംലിംഗ് യുഗത്തിന് അന്ത്യം, എസ്കെഎം ഭരണമുറപ്പിച്ചു
12:54 AM May 25, 2019 | Deepika.com