അമരാവതി: ആന്ധ്രയിൽ ആഞ്ഞടിച്ച് ജഗൻമോഹൻ തരംഗം. 175 സീറ്റിൽ 149 നേടി വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയുടെ ഭരണം പിടിച്ചു. ടിഡിപി 25 സീറ്റിലൊതുങ്ങി. ഒരു സീറ്റിൽ ജനസേന പാർട്ടി വിജയിച്ചു. കോൺഗ്രസിനും ബിജെപിക്കും ഒരിടത്തും വിജയിക്കാനായില്ല. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പരാജയം രുചിച്ചു. നായിഡുവിന്റെ മകൻ ലോകേഷ് തോറ്റു.
ശനിയാഴ്ച വൈഎസ്ആർസി നിയമസഭാ കക്ഷിയോഗം ചേരും. 30ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യും.
ലോക്സഭയിലേക്കും വൈഎസ്ആർ കോൺഗ്രസ് വൻ വിജയം നേടി. 25 സീറ്റുകളിൽ 22 എണ്ണം പാർട്ടി നേടി. കഴിഞ്ഞ തവണ ടിഡിപിയുമായി ബിജെപി സഖ്യത്തിലായിരുന്നു.
ആന്ധ്രയിൽ ജഗൻതരംഗം
02:40 AM May 24, 2019 | Deepika.com