ആഭരണം പിടിച്ചുപറിക്കുന്നവർക്ക് ഇനി ഗുജറാത്തിൽ കനത്ത ശിക്ഷ

12:11 AM May 23, 2019 | Deepika.com
ന്യൂഡൽഹി: ആഭരണ പിടിച്ചുപറിക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ നിയമഭേദഗതിക്കു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽ‌കി. ആഭരണം പിടിച്ചുപറിക്കുന്നതു മോഷണക്കേസായാണു രാജ്യത്തു പരിഗണിക്കാറുള്ളത്. അതിനാൽ കുറ്റം തെളിഞ്ഞാൽ മൂന്നുവർഷംവരെ ശിക്ഷയേ പ്രതികൾക്കു ലഭിക്കാറുള്ളു. ജാമ്യം ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാറില്ല. പിടിച്ചുപറിക്കിടെ ഇരകൾക്കു പരിക്കേൽക്കുന്നതുകൂടി പരിഗണിച്ച് പത്തുവർഷംവരെ തടവ് ശിക്ഷ നൽകുന്നതാണു നിയമഭേദഗതി. ഇതോടൊപ്പം കാൽലക്ഷംരൂപ പിഴയും ഈടാക്കും.

ഈ നിയമം പ്രാബല്യത്തിൽവരുന്നതോടെ ഇത്തരം കുറ്റംതെളിഞ്ഞാൽ സാധാരണഗതിയിൽ അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ തടവുശിക്ഷ ഉറപ്പാക്കാനാകും. ഇരകൾക്കുപരിക്കേൽക്കുന്നുവെങ്കിൽ മറ്റൊരു മൂന്നുവർഷത്തെ തടവുശിക്ഷകൂടി ലഭിക്കുംവിധമാണ് വ്യവസ്ഥ.