ചെന്നൈ: 170 യാത്രക്കാരുമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു സിംഗപ്പൂരിലേക്കു പറന്ന സ്കൂട്ട് എയർലൈൻസിന്റെ വിമാനം അപായസൂചന പുറപ്പെടുവിച്ചതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
എൻജിനിൽ തീപ്പൊരി കണ്ടെത്തിയതിനെത്തുടർന്ന് തിങ്കളാഴ്ച വെളുപ്പിന് 3.41 ന് എമർജൻസി ലാൻഡിംഗ് നടത്തിയെന്നാണ് എയർലൈൻസ് ഉദ്യോഗസ്ഥർ നേരത്തേ പറഞ്ഞത്. വിമാനത്തിലെ കാർഗോ വിഭാഗത്തിൽ തീ കണ്ടുവെന്നതു തെറ്റായ അപായസൂചനയായിരുന്നുവെന്നു പിന്നീടു കണ്ടെത്തി.
സിംഗപ്പൂരിനു പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
12:13 AM May 21, 2019 | Deepika.com