ശ്രീനഗർ: സൈനികൻ ഔറംഗസേബിന്റെ കൊലയാളി ഉൾപ്പെടെ നാലു ഭീകരർ ജമ്മു കാഷ്മീരിൽ രണ്ടിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള ജില്ലകളിലാണ് രഹസ്യവിവരത്തെത്തുടർന്ന് സൈനിക നടപടിയുണ്ടായത്. പുൽവാമയിൽ മൂന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയും ബാരാമുള്ളയിലെ സോപോറിൽ ഒരു ഭീകരനെയും വധിച്ചു.
പുൽവാമ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഷൗകാന്ത് ധർ 2018 -ൽ സൈനികൻ ഔറംഗസേബിന്റെ കൊലപ്പെടുത്തിയ സംഘത്തിൽ പെടുന്നയാളാണ്. പോലീസുകാരൻ അക്വിബ് അഹമ്മദ് വഗായിയുടെ കൊലപാതകത്തിലും ഇയാൾക്കു പങ്കുള്ളതായി പോലീസ് അറിയിച്ചു. ഈദ് ആഘോഷിക്കാൻ പൂഞ്ചിലെ വീട്ടിലേക്ക് പുറപ്പെട്ട ഔറംഗസേബിനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
ജമ്മു കാഷ്മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു
12:26 AM May 19, 2019 | Deepika.com