രത്ലം: മോദി സർക്കാർ അഞ്ചു വർഷക്കാലത്ത് പ്രചാരണം മാത്രമേ നടത്തിയിട്ടുള്ളൂ. ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. മോദിയുടെ കഠിനാധ്വാനം (തപസ്യ) പ്രയോഗത്തിനെതിരേ പ്രിയങ്ക ആഞ്ഞടിച്ചു. കഠിനാധ്വനത്തിലൂടെ ധാർഷ്ട്യം കുറയും. എന്നാൽ, മോദി സർക്കാരിന്റെ ധാർഷ്ട്യം വർധിക്കുകയാണ് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോദി അഞ്ചു മിനിറ്റ് പോലും കണ്ടെത്തിയിട്ടില്ല. സാധാരണ രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് യഥാർഥ വിഷയങ്ങൾ പറഞ്ഞാണ്. എന്നാൽ, വരുന്ന അഞ്ചുവർഷം അവർ എന്തു ചെയ്യൂം. കഴിഞ്ഞ അഞ്ചു വർഷം അവർ എന്താണ് ചെയ്തത്- പ്രിയങ്ക തെരഞ്ഞെടുപ്പു റാലിയിൽ ചോദിച്ചു.
നോട്ട് നിരോധനം മൂലം വൻതോതിൽ തൊഴിൽ നഷ്ടമുണ്ടായി. പിഎം- കിസാൻ യോജന കിസാൻ അപമാൻ യോജനയാണ്. കോൺഗ്രസിന്റെ ന്യായ് പദ്ധതി വഴി ആളുകൾക്ക് മാസം 6,000 രൂപ ലഭിക്കും. കിസാൻ പദ്ധതി വഴി രണ്ടു രൂപയാണ് ദിവസം ലഭിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
മോദി സർക്കാരിനു പ്രചാരണം മാത്രം; പ്രവൃത്തിയില്ല: പ്രിയങ്ക
12:19 AM May 14, 2019 | Deepika.com