ദേശീയപാത വികസനം: കേരളത്തെ മാറ്റിയതു റദ്ദാക്കി

12:25 AM May 10, 2019 | Deepika.com
ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തെ മുൻഗണനാപട്ടികയിൽ നിന്നു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

കേരളത്തോടു കേന്ദ്രം വിവേചനം കാട്ടിയെന്ന സംസ്ഥാന സർക്കാരിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പഴയ വിജ്ഞാപനം പ്രാബല്യത്തിലാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും ഗഡ്കരി വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നു കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിർത്തിവയ്ക്കാൻ ദേശീയപാതാ അഥോറിറ്റി ഉത്തരവിട്ടിരുന്നു.

ദേശീയപാത വികസന പദ്ധതിയുടെ മുൻഗണനാ പട്ടികയിൽനിന്നു കേരളത്തെ ഒഴിവാക്കിയതിനെത്തുടർന്നായിരുന്നു ഈ നടപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ഇക്കാര്യത്തിൽ കത്തയച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടിയെടുത്തതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, കേന്ദ്രസർക്കാർ നടപടിയെടുത്തത് ശ്രീധരൻപിള്ളയുടെ കത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും അൽഫോൻസ് കണ്ണന്താനവും പറഞ്ഞു.

ദേശീയപാതാ വികസനത്തിനു രാജ്യത്തിൽ മൊത്തമായുള്ള പദ്ധതി 3.85 ലക്ഷം കോടി രൂപയുടേതാക്കി നിജപ്പെടുത്തിയപ്പോൾ മുൻഗണനാ പട്ടിക തയാറാക്കിയതിൽ നിന്നു സാങ്കേതികമായാണ് കേരളം പുറത്തായതെന്നു ഗഡ്കരി മറുപടി നൽകിയതായി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെ ഒരു ദേശീയ പാതയായി നിലനിൽക്കുന്നതും സ്ഥലമെടുപ്പ് വൈകുന്നതുമാണ് കാരണമായതെന്നും കേരളത്തോടു വിവേചനം കാണിച്ചതല്ലെന്നും കണ്ണന്താനം പറഞ്ഞു.

താൻ നടത്തിയ ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രി ഗഡ്കരി ദേശീയപാതാ അഥോറിറ്റി സിഇഒയുമായി ചർച്ച നടത്തുകയും പഴയ ഉത്തരവ് പ്രകാരം തന്നെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചതായും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

അതേസമയം, ദേശീയപാതാ വികസനം താൻ അട്ടിമറിച്ചതായുള്ള ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനു തന്നെ ക്രൂശിക്കാനാണ് തോമസ് ഐസക് ശ്രമിച്ചത്. അല്ലെങ്കിൽ അദ്ദേഹം പരസ്യമായി മാപ്പു പറയാൻ തയാറാകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

കേരളത്തിലെ ദേശീയപാതാ വികസനം മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നിൽ ശ്രീധരൻ പിള്ളയാണെന്ന് ആരോപിച്ച തോമസ് ഐസക്, അദ്ദേഹം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ടിരുന്നു.