മുംബൈ: മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് സ്ഥാനം രാധാകൃഷ്ണ വിഖേ പാട്ടീൽ രാജിവച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി രാജി സ്വീകരിച്ചുവെന്നു എംപിസിസി അധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു. ഇന്ന് അഹമ്മദ്നഗർ ജില്ലയിലെ സംഗാംനേറിൽ രാഹുലിന്റെ റാലി നടക്കാനിരിക്കേയാണ് രാധാകൃഷ്ണ പദവിയൊഴിഞ്ഞത്.
മകൻ സുജയ് അഹമ്മദ്നഗർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായതാണു രാധാകൃഷ്ണയുടെ രാജിയിൽ കലാശിച്ചത്.
മകനുവേണ്ടി രാധാകൃഷ്ണ പ്രവർത്തിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. സുജയിന് അഹമ്മദ്നഗർ സീറ്റ് നേടിക്കൊടുക്കാൻ രാധാകൃഷ്ണ വിഖേ പാട്ടീൽ ശ്രമിച്ചെങ്കിലും എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ കടുംപിടിത്തംമൂലം നടന്നില്ല. സിറ്റിംഗ് എംപി ദിലീപ് ഗാന്ധിയുടെ എതിർപ്പ് മറികടന്നാണ് അഹമ്മദ്നഗർ സീറ്റ് സുജയിനു നല്കിയത്. വിഖേ പാട്ടീൽ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് അഹമ്മദ്നഗർ.
അഹമ്മദ്നഗർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്നലെ പിരിച്ചുവിട്ടു. എൻസിപി സ്ഥാനാർഥി സംഗ്രാം ജഗ്താപിനു വേണ്ടി പ്രചാരണം നടത്താൻ ഡിസിസി പ്രസിഡന്റ് കരൺ സസാനെ വിസമ്മതിച്ചിരുന്നു.
രാധാകൃഷ്ണ വിഖേ പാട്ടീൽ മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് സ്ഥാനം രാജിവച്ചു
12:52 AM Apr 26, 2019 | Deepika.com